2010, ഏപ്രിൽ 14, ബുധനാഴ്‌ച

അംബേദ്കർ ജന്മദിന ചിന്തകൾ.


 ഭാരതത്തിലെ അധഃസ്ഥിത ജനതയുടെ വിമോചകനായ ഡോ.ബി.ആർ.അംബേദ്ക്കറുടെ 119-)0 ജന്മദിനമാണിന്ന്.


അടിമകളുടെ വിമോചകനായ ഏബ്രഹാം ലിങ്കണും, കറുത്ത വഗ്ഗക്കാരുടെ വിമോചകനായ മാട്ടിൻ ലൂഥർ കിംഗിനുമൊപ്പം ലോകചരിത്രത്തി സ്ഥാനം ലഭിക്കേണ്ടുന്ന മഹാനായ നേതാവാണ് ഭാരതത്തിലെ അധ്:സ്ഥിത ജനതയുടെ വിമോചകനായ ഡോ.ബി.ആ.അംബേദ്ക്ക. (വി.ആ.ജോഷി.)
          സവർണ്ണ മേധാവിത്വം അടിച്ചേല്പിച്ച ജാതിവ്യവസ്ഥയുടെ ഫലമായി സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ആട്ടിയകറ്റപ്പെട്ട ഭൂരിപക്ഷം വരുന്ന ഭാരതജനതയെ ഭരണഘടനാപരമായ വ്യവസ്ഥകളിലൂടെ വിമോചിപ്പിക്കുവാൻ ശ്രമിച്ച ഡോ.ബി.ആർ.അംബേദ്ക്കറുടെ ജന്മദിനമാണ് ഏപ്രിൽ-14. ഭരണഘടനാശില്പിയെന്ന് അംഗീകരിക്കുകയും, ഭാരതരത്നം ബഹുമതി നൽകി ആദരിക്കുകയും ചെയ്ത ഈ മഹാന്, അർഹിക്കുന്ന അംഗീകാരവും ആദരവും നൽകാൻ പൊതു സമൂഹം ഇന്നും മടിച്ചു നില്കുന്നു.
     ഫലപ്രദമായ ആഘോഷങ്ങളും ചടങ്ങുകളും സംഘടിപ്പിക്കുമ്പോൾ  അംബേദ്ക്കർ ഉയർത്തിയ ആശയങ്ങളും ആഗ്രഹിച്ച പ്രവർത്തനങ്ങളും വ്യാപകമായ തോതിൽ ജനങ്ങളിലെത്താൻ ഇടയാകും. ഭൂരിപക്ഷം വരുന്ന ഈ ജനത ഇന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ഏറെ അകലെയാണ്. അധികാരവും സമ്പത്തും സൌകര്യങ്ങളും ഇപ്പോഴും ഒരു ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിലാണ്. ഈ വസ്തുത വ്യാപകമായ തോതിൽ തിരിച്ചറിയാൻ ഇടയാ‍യാൽ അവ കൈവശം വെച്ചനുഭവിക്കുന്ന അധികാരിവർഗം അവ പങ്കുവെക്കാൻ നിർബന്ധിതരാവും. അവർ ഒരിക്കലും അതിനു തയ്യാറാവുകയില്ല. അതുകൊണ്ടാണ് ആഘോഷങ്ങൾ പരിമിതപ്പെടുത്തുന്നത്.
      ഇത്തരമൊരു സാഹചര്യത്തെകുറിച്ച് അംബേദ്ക്കർബോധവാനായിരുന്നു. അതുകൊണ്ടുതന്നെയാണ് ഭരണഘടനയിൽ രാഷ്ട്രീയനീതിയും സാമൂഹ്യനീതിയും സാമ്പത്തികനീതിയും മൌലീകാവകാശമായി ഉൾപ്പെടുത്തിയതും ഇവ ലഭ്യമാകുന്നതിന് പദവികളിലും അവസരങ്ങളിലും തുല്യത ഉറപ്പാക്കുന്നതും ഭരണഘടനാ ബാധ്യതയായി രേഖപ്പെടുത്തിയതും. ഇത്തരം വ്യവസ്ഥകൾ എഴുതിചേർക്കുന്നതിന് അംബേദ്ക്കർക്ക് അതിശക്തമായ വെല്ലുവിളികൾ നേരിടേണ്ടിവന്നു. കാര്യകാരണസഹിതം ഭരണഘടനാ നിർമ്മാണ സഭയിൽ വസ്തുതകൾ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ്. ഈ വ്യവസ്ഥകൾ നടപ്പാക്കുന്നതിനെ കുറിച്ച് അന്നുതന്നെ ആശങ്കകളുണ്ടായിരുന്നു.
           സ്വാർത്ഥമതികളും നിക്ഷിപ്ത താല്പര്യക്കാരും ഭരണഘടന കൈകാര്യം ചെയ്തപ്പോൾ അംബേദ്ക്കർ ലക്ഷ്യമിട്ട ഭരണഘടനാ പരിരക്ഷകൾ അർഹതപ്പെട്ട ജനതയ്ക്ക് ലഭ്യമാകാതെപോയി. അവകാശങ്ങളെകുറിച്ച് അറിവില്ലായ്മയും അത് നേടിയെടുക്കുന്നതിനുള്ള കൂട്ടായ പരിശ്രമത്തിന്റെ അഭാവവുമാണ് ഈ ദുരവസ്ഥക്കുള്ള പ്രധാന കാരണം. അവകാശങ്ങളെകുറിച്ച് ബോധമില്ലാത്ത ജനത ഔദാര്യങ്ങൾക്കായി യാചിക്കുന്ന അവസ്ഥയിലുമായി. സാമൂഹ്യനീതി നിഷേധത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥർത്ഥ്യങ്ങൾ ചർച്ചചെയ്യപ്പെടാൻ അംബേദ്ക്കറുടെ ജന്മദിനത്തിൽ നമുക്കു കഴിയണം.







                                                     

2010, ഏപ്രിൽ 13, ചൊവ്വാഴ്ച

ക്ഷേത്രപ്രവേശന വിളംബരം.

(ദളിത് ബന്ധു, പച്ചകുതിരയിൽ എഴുതിയ കുറിപ്പ് ഇവിടെ പോസ്റ്റു ചെയ്യുന്നത്, ദേവസ്വം ബില്ലിന്റെ ചർച്ചയിൽ പ്രസ്ക്തമായതിനാലാണ്.)

 ക്ഷേത്രപ്രവേശന വിളംബരം നടത്തുവാൻ ആ രാജാവിന് എവിടുന്ന് അധികാരം കിട്ടി ? അദ്ദേഹം ഒരു ബ്രാഹ്മണനോ ഹൈന്ദവമതാചാര്യനോ ഒരു പൂജാരിപോലുമായിരുന്നില്ല. വെറും ഒരു നായർ മാത്രം. അങ്ങനെയുള്ളവർക്കുപോലും നിലവിലിരിക്കുന്ന ഹിന്ദുമതാചാരങ്ങളെ പരിഷ്കരിക്കുവാനോ, മാറ്റം വരുത്തുവാനോ ഉള്ള അധികാരം ഒരിടത്തും പറഞ്ഞിട്ടില്ല. രാജഭരണം ഏറ്റെടുക്കുന്നതിനു തൊട്ടുമുമ്പ് ‘ഹിരണ്യഗർഭയജ്ഞം’വഴി ക്ഷത്രിയനാക്കപ്പെട്ടവനാണ്, ഈ രാജാവ്. ഹിന്ദുമതാചാരങ്ങളിൽ എന്തെങ്കിലും മാറ്റമോ, പരിഷ്കാരമോ വരുത്തുവാൻ ‘മനുസ്മൃതി’യോ, വേദങ്ങളൊ, ഭഗവത് ഗീതയോ, ഏതെങ്കിലും ഹിന്ദുമത പ്രമാണ ഗ്രന്ഥങ്ങളോ അങ്ങനെയൊരധികാരം ഒരു രാജാവിനും നൽകുന്നില്ല. രാജാവിന്റെ ചുമതല ബ്രാഹ്മണരേയും പശുക്കളേയും സംരക്ഷിക്കുക മാത്രമാണ്.
     ‘സ്വസ്തി പ്രജാദ, പരിപാലയന്തം
      ന്യായേണ മാർഗ്ഗേണ മഹിമഹിശാ:
      ഗോബ്രാഹ്മണേദു ശുഭമസ്തു നിത്യം
      ലോകാ സമസ്താ സുഖിനോ ഭവന്തു.
      ഒം ശാന്തി,ശാന്തി,ശാന്തി.  എന്നാണല്ലോ പ്രമാണം. നൂറ്റാണ്ടുകളല്ല, സഹസ്രാബ്ദങ്ങളായി ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ലാതിരുന്നവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുവാൻ ഒരു രാജാവിന് എന്തവകാശം? ക്ഷേത്രം രാജാവിന്റെ വകയാണങ്കിൽ പോലും അതിൽ പ്രതിഷ്ഠ നടത്തിയത് രാജാവല്ല. അതിനായ് പ്രത്യേകം നിയുക്തനായ വ്യക്തിയാണ്. രാജാവിനതിനുള്ള അധികാരമില്ല. പുനഃപ്രതിഷ്ഠ നടത്തുന്നതിനോ, മറ്റെന്തെങ്കിലും കർമ്മം നടത്തുന്നതിനോ പ്രത്യേക യോഗ്യതയുള്ള ആൾവേണം. ക്ഷേത്രപ്രവേശനം നിരോധിക്കപ്പെട്ടിരുന്നവർ ഹിന്ദുക്കളായിരുന്നുവോ..?ഹിന്ദു എന്നതിന്റെ പ്രധാന ലക്ഷണം തന്നെ ക്ഷേത്രാരാധനയാണല്ലോ. ഹിന്ദു എം.എൽ.എ മാരുടെ പ്രതിനിധിയെ ദേവസ്വംബോർഡിലേക്ക് തെരഞ്ഞെടുക്കുന്നപ്രശ്നം വന്നപ്പോൾ, ക്ഷേത്രാരാധന നടത്തുന്നവർ മാത്രമാണ് ഹിന്ദുക്കൾ എന്ന് ഹൈകോടതിയിൽ  സ്ത്യവാങ്മൂലം കൊടുത്തതല്ലേ.
       1936 നവംബർ 11-)0 തീയതിവരെ ഹിന്ദുക്കളല്ലാതിരുന്ന  അയിത്തജാതിക്കാരെ ഒരു വിളംബരംകൊണ്ട് ഹിന്ദുക്കളാക്കാനുള്ള അധികാരം ചിത്തിരതിരുന്നാളിന് എവിടുന്നുകിട്ടി? രാജാവിനുള്ളത് രാഷ്ട്രീയാധികാരം മാത്രമാണ്. മതാധികാരം അതിനുപുറത്തും മുകളിലുമാണ്. ഒരാൾ ഹിന്ദുവാകുന്നത് ജനനാൽ മാത്രമാണ്. ഹിന്ദുമാതാവിൽ നിന്നും ജനിക്കാത്ത ആരും ഹിന്ദുവാകയില്ല. കേന്ദ്രമന്ത്രി വയലാർ രവിയുടെ ഭാര്യയേയും മകനേയും ഗുരുവായൂർ ക്ഷേത്രത്തിൽ കയറുന്നത് നിരോധിച്ചത് അതുകൊണ്ടാണല്ലോ. അതിക്രമിച്ചുകയറിയപ്പോൾ പുണ്യാഹം ചെയ്തു ക്ഷേത്രം ശുദ്ധീകരിക്കേണ്ടിവന്നതും തന്മൂലമല്ലേ? മേഴ്സി രവി ഈഴവസ്ത്രീയായെങ്കിലും ഹിന്ദുവായില്ല. എന്ന് ക്ഷേത്രഭാരവാഹികൾ പറയുന്നു. സമൂഹം അതംഗീകരിക്കുകയും ചെയ്യുന്നു. ഭരണഘടനാ വിരുദ്ധമെന്നു പറയാവുന്ന ആ പ്രവർത്തിയെ ചോദ്യം ചെയ്തുകൊണ്ട് ആരും കോടതിയെ സമീപിച്ചില്ല. ക്ഷേത്രഭാരവാഹികൾ ആവർത്തിച്ചിട്ടുപൊലും ഒരു പ്രതിക്ഷേധവുമുണ്ടായില്ല. ക്ഷേത്രപ്രവേശനം കഴിഞ്ഞ് ഏഴുപതിറ്റാണ്ടുകൾ ക്കുശേഷമാണ് അത് സംഭവിച്ചത്.
   പിന്നെ എങ്ങ്നെ വെള്ളാപ്പള്ളി നടേശൻ ഹിന്ദുവാകും? അദ്ദേഹത്തിന്റെ മുത്തശ്ശി ക്ഷേത്രത്തിൽ പ്രവേശിക്കാൻ അർഹതയില്ലാത്ത സ്ത്രീയായിരുന്നു. അതിനാൽ ഹിന്ദുവായിരുന്നില്ല. ചിത്തിരതിരുന്നാൾ ആസ്ത്രീയെ ഹിന്ദുവാക്കുകയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തത് ഹിന്ദു നിയമപ്രകാരം സാധുവല്ല. സാധുവാകുമെങ്കിൽ മെഴ്സിരവിയുടെ മകൻ കൊച്ചിന്റെ ചോറൂണിനു പ്രവേശിച്ചത് സാധുവാകണമല്ലൊ. പക്ഷേ ക്ഷേത്രഭാരവാഹികൾ അതംഗീകരിച്ചില്ല. ക്ഷേത്രം ശുദ്ധികലശം നടത്തി പവിത്രമാക്കി. അവർ ബ്രാഹ്മണരാണ്. ചിത്തിരതിരുനാളിനെ പോലെ നായരല്ല. ക്ഷേത്രകാര്യങ്ങളിൽ അവസാനവാക്കുപറയാൻ അർഹതയുള്ളവരാണ്.
    അതിനാൽ തിരുവിതാംകൂർ രാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരം അനഃധികൃതവും അസംബന്ധവുമാണ്. മനുസ്മൃതിപ്രകാരം ആ രാജാവ് കഠിനശിക്ഷ അർഹിക്കുന്നു. എന്ന് അന്നുതന്നെ പുത്തേഴത്ത് രാമൻ മേനോൻ പ്രഖ്യാപിച്ചു.
       ക്ഷേത്രത്തിൽ കയറി ആരാധിച്ചാൽ ഒരു ചണ്ഡാലന് മോക്ഷം ലഭിക്കുമോ? അങ്ങനെ ഏതുഗ്രന്ഥത്തിലാണുള്ളത്? അതിന് പിന്നേയുമനേകം ജ്ന്മങ്ങൾ കഴിയണം. ഏതു രാജാവിന്റെ പ്രേരണമൂലമായാലും ചണ്ഡാലൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് അധർമ്മമാണ്. അധർമ്മം ചെയ്തവൻ ശിക്ഷാർഹനാണ്. അന്നും അതിനെ തുടർന്നും ക്ഷേത്രത്തിൽ കയറിയ ചണ്ഡാലരെല്ലാം അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കണം. അങ്ങനെയായിരിക്കാം തിരുവിതാംകൂറിൽ തെരുവുപട്ടികളുടെ എണ്ണം വർദ്ധിച്ചത്.
    അയിത്തജാതികളുടെ ക്ഷേത്രപ്രവേശനം ആചാരവിരുദ്ധമാണ്. തിരുവിതാംകൂർ രാജാവും ദിവാനും ചേർന്ന് കുരങ്ങു കളിപ്പിക്കുകയുമായിരുന്നു. ആ ഹീനകർമ്മം ചെയ്തതിന്റെ ഫലമായി രാജാവിന്റെ രാജസ്ഥാനം നഷ്ഠപ്പെട്ടു.ദിവാനു മൂക്കിനു വെട്ടേറ്റു. ഒരുവ്യാഴവട്ടകാലം തികച്ച് രാജാവായി തുടരാൻ കഴിഞ്ഞില്ല, അടുത്ത ജ്ന്മത്തിൽ മാത്രമല്ല, ഈ ജ്ന്മത്തിൽക്കൂടി അതിനുള്ള ശിക്ഷ ലഭിച്ചു. രാജാവായി ജനിച്ചയാൾ വെറും പ്രജയായി മരിക്കേണ്ടിവന്നു. എന്നിട്ടും ഇന്നും ആ രാജാവു ചെയ്ത ഹീനകർമ്മം. എന്തോ വലിയ മഹൽ കൃത്യമായികൊണ്ടാടുകയാണ്, ഇവിടുത്തെ സർക്കാരും ഒരുവിഭാഗം ജനങ്ങളും ആണ്ടുതോറും ചെയ്യുന്നത്.