മാധ്യമം ദിനപത്രത്തിന്റെ ഞാറാഴ്ച പതിപ്പില്‍ (2011-മാര്‍ച്ച് 20) രണ്ടു മനുഷ്യരെ പരിചയപ്പെടുത്തിയത് ശ്രീ.വി.എം.ജാബിര്‍ അഹമ്മദ്. ആദ്യത്തെ ആള്‍, മതവിശ്വാസവും ദൈവവിശ്വാസവുമെല്ലാം തിരുവസ്ത്രത്തോടൊപ്പം ഊരിവെച്ച് പുതിയ മേച്ചിപുറം തേടിയ
ഫാ.മാണി പറമ്പേട്ട്. 1971 മുതല്‍ 2005 വരെ നീണ്ട 34 വര്‍ഷം ക്രിസ്ത്യന്‍ പുരോഹിതനായിരുന്നു. മത, ദൈവ, പരലോക വിശ്വാസങ്ങള്‍ ഉപേക്ഷിച്ചതിനെപ്പറ്റി അദ്ദേഹം പറയുന്നത് ഇത്രമാത്രം:- "കെട്ടിവെച്ചത് അഴിച്ചുവെച്ചു". - മതവിശ്വാസം എന്നത് സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നല്ല. അത് മനുഷ്യരില്‍ കെട്ടിവെക്കപ്പെടുകയാണ്.
60-വയസ്സില്‍ സമുദായ മേധാവിക്കുള്ള രാജി കത്തില്‍ എഴുതിയത് ഇത്രമാത്രം.:-"എന്റെ ഉത്തരവാദിത്വത്തില്‍ ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു". മനുഷ്യനെ ഭിന്നിപ്പിക്കലും ചൂഷണം ചെയ്യലും ആത്മവിശ്വാസം ഇല്ലാതാക്കലുമാണ് മതത്തിന്റെ ദൌത്യമെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിലെ ജനങ്ങളീല്‍ 99 ശതമാനവും മതങ്ങളില്‍ വിശ്വസിക്കുന്നവരും അനുഷ്ഠാനങ്ങള്‍ പാലിക്കുന്നവരുമാണ്. എന്നിട്ടും കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം വളരെ മോശമായി തുടരുന്നത്, മതം കൊണ്ട് സമൂഹത്തിന് പ്രയോജനമില്ല എന്നതിന്റെ തെളിവാണ്.
സംഘജീവിത ദര്‍ശനം
അട്ടപ്പാടിയിലെ വിദൂര ഗ്രാമമായ 'പട്ടിമേള'ത്താണ് അച്ചന്റെ താമസം. അദ്ദേഹത്തിന്റെ സ്ത്രീ കൂട്ടുകാരി സലോമി (ബത്തേരി സ്വദേശിയായ അവര്‍ അഗളി ഐ.എച്ച്.ആര്‍.ഡി.കോളേജിലെ മലയാളം ലെക് ചറാണ്)എന്നിവര്‍ക്കു പുറമേ മറ്റു ചിലര്‍കൂടി താമസക്കാരായുണ്ട്. ഇത് ഒരു പരീക്ഷണത്തിന്റെ ഭാഗം കൂടിയാണ്. കുടുംബം കാലഹരണപ്പെട്ട സിദ്ധാന്തമാണന്നാണ് അച്ചന്‍ പറയുന്നത്. കുടുംബം വെച്ചുകെട്ടപ്പെടുന്ന ഒരു ഏര്‍പ്പാടാണ്. പഴഞ്ചന്‍ ആശയങ്ങള്‍ അരക്കിട്ടുറപ്പിക്കാനും അവ കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നു നല്‍കാനുമാണ് കുടുംബം പ്രവര്‍ത്തിക്കുന്നത്. പാരമ്പര്യത്തിന്റെ കാവല്‍ പ്രസ്ഥാനമാണത്.
കുടുബത്തിനുപകരം അച്ചന്‍ അവതരിപ്പിക്കുന്നത് സംഘജീവിതംഭരണകൂടവും,കൂലിപണിയും. സംഘജീവിതം പൂര്‍ണ്ണയായി പ്രയോഗവല്‍ക്കരിക്കപ്പെട്ടാല്‍ ഭരണകൂടത്തിന്റെ പ്രസക്തി നഷ്ടപ്പെടും. കൂലിപ്പണിക്കുപകരം അച്ചന്‍ അവതരിപ്പിക്കുന്നത് സഹകരണ അദ്ധ്വാനമാണ്. എല്ലാവരും അദ്ധ്വാനിക്കുക, അതാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അദ്ധ്വാനം വിറ്റ് കാശാക്കുന്നത് മാനം വില്‍ക്കുന്നതുപോലെയാണ്. അതിനാല്‍ കൂലിപ്പണി വേശ്യാവൃത്തിയേക്കാള്‍ മോശമാണ് എന്ന ദര്‍ശനമാണ്. മൂന്നുമുതല്‍ അഞ്ചുവരെ ദമ്പതികള്‍ കൂട്ടമായി ജീവിക്കുക. പല അച്ചനമ്മമാര്‍ കുട്ടികളെ പോറ്റുക (സംഘ ശിശുപരിപാലനം). ഇങ്ങനെ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുന്ന കൊച്ചുകൊച്ചു സംഘങ്ങളാണ് സമൂഹ ജീവിതത്തിന്റെ ആസ്ഥാനം. അച്ചന്‍ വെറുക്കുന്ന രണ്ടു വ്യവസ്ഥകളാണ്-
സംഘജീവത കൂട്ടായ്മ 2001 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്പറയാന്‍ എനിക്കിപ്പം നാണാ..
രണ്ടാമത്തെ ആളിനെ പരിചയപ്പെടുത്തുന്നതിങ്ങനെ. സംഘ ജീവിതത്തില്‍ പങ്കാളിയായ ഗോപാലകൃഷ്ണന്‍. മുമ്പ് സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറിയും താലൂക്കു കമ്മറ്റിയംഗവുമായിരുന്നു. താന്‍ മുമ്പ് സി.പി.യെമ്മിന്റെ ഭാരവാഹിയായിരുന്നു എന്നതു തന്നെ ഇന്നും നാണിപ്പിക്കുന്നു എന്നാണ് അയാള്‍ പറയുന്നത്.
(ഇവരെയൊക്കെ ഒന്നു നേരില്‍ കണ്ട് പരിചയപ്പെടണമെന്നുണ്ട്.ബ്ലോഗേഴ്സില്‍ താല്പര്യമുള്ളവര്‍ ഒന്നു മെയിലാമോ..?)
ഫാ.മാണി പറമ്പേട്ട്. 1971 മുതല്‍ 2005 വരെ നീണ്ട 34 വര്‍ഷം ക്രിസ്ത്യന്‍ പുരോഹിതനായിരുന്നു. മത, ദൈവ, പരലോക വിശ്വാസങ്ങള്‍ ഉപേക്ഷിച്ചതിനെപ്പറ്റി അദ്ദേഹം പറയുന്നത് ഇത്രമാത്രം:- "കെട്ടിവെച്ചത് അഴിച്ചുവെച്ചു". - മതവിശ്വാസം എന്നത് സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നല്ല. അത് മനുഷ്യരില്‍ കെട്ടിവെക്കപ്പെടുകയാണ്.
60-വയസ്സില്‍ സമുദായ മേധാവിക്കുള്ള രാജി കത്തില്‍ എഴുതിയത് ഇത്രമാത്രം.:-"എന്റെ ഉത്തരവാദിത്വത്തില്‍ ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു". മനുഷ്യനെ ഭിന്നിപ്പിക്കലും ചൂഷണം ചെയ്യലും ആത്മവിശ്വാസം ഇല്ലാതാക്കലുമാണ് മതത്തിന്റെ ദൌത്യമെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിലെ ജനങ്ങളീല്‍ 99 ശതമാനവും മതങ്ങളില്‍ വിശ്വസിക്കുന്നവരും അനുഷ്ഠാനങ്ങള്‍ പാലിക്കുന്നവരുമാണ്. എന്നിട്ടും കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം വളരെ മോശമായി തുടരുന്നത്, മതം കൊണ്ട് സമൂഹത്തിന് പ്രയോജനമില്ല എന്നതിന്റെ തെളിവാണ്.
സംഘജീവിത ദര്‍ശനം
അട്ടപ്പാടിയിലെ വിദൂര ഗ്രാമമായ 'പട്ടിമേള'ത്താണ് അച്ചന്റെ താമസം. അദ്ദേഹത്തിന്റെ സ്ത്രീ കൂട്ടുകാരി സലോമി (ബത്തേരി സ്വദേശിയായ അവര്‍ അഗളി ഐ.എച്ച്.ആര്‍.ഡി.കോളേജിലെ മലയാളം ലെക് ചറാണ്)എന്നിവര്‍ക്കു പുറമേ മറ്റു ചിലര്‍കൂടി താമസക്കാരായുണ്ട്. ഇത് ഒരു പരീക്ഷണത്തിന്റെ ഭാഗം കൂടിയാണ്. കുടുംബം കാലഹരണപ്പെട്ട സിദ്ധാന്തമാണന്നാണ് അച്ചന്‍ പറയുന്നത്. കുടുംബം വെച്ചുകെട്ടപ്പെടുന്ന ഒരു ഏര്‍പ്പാടാണ്. പഴഞ്ചന്‍ ആശയങ്ങള്‍ അരക്കിട്ടുറപ്പിക്കാനും അവ കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നു നല്‍കാനുമാണ് കുടുംബം പ്രവര്‍ത്തിക്കുന്നത്. പാരമ്പര്യത്തിന്റെ കാവല്‍ പ്രസ്ഥാനമാണത്.
കുടുബത്തിനുപകരം അച്ചന്‍ അവതരിപ്പിക്കുന്നത് സംഘജീവിതംഭരണകൂടവും,കൂലിപണിയും. സംഘജീവിതം പൂര്‍ണ്ണയായി പ്രയോഗവല്‍ക്കരിക്കപ്പെട്ടാല്‍ ഭരണകൂടത്തിന്റെ പ്രസക്തി നഷ്ടപ്പെടും. കൂലിപ്പണിക്കുപകരം അച്ചന്‍ അവതരിപ്പിക്കുന്നത് സഹകരണ അദ്ധ്വാനമാണ്. എല്ലാവരും അദ്ധ്വാനിക്കുക, അതാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അദ്ധ്വാനം വിറ്റ് കാശാക്കുന്നത് മാനം വില്‍ക്കുന്നതുപോലെയാണ്. അതിനാല്‍ കൂലിപ്പണി വേശ്യാവൃത്തിയേക്കാള്‍ മോശമാണ് എന്ന ദര്‍ശനമാണ്. മൂന്നുമുതല്‍ അഞ്ചുവരെ ദമ്പതികള്‍ കൂട്ടമായി ജീവിക്കുക. പല അച്ചനമ്മമാര്‍ കുട്ടികളെ പോറ്റുക (സംഘ ശിശുപരിപാലനം). ഇങ്ങനെ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുന്ന കൊച്ചുകൊച്ചു സംഘങ്ങളാണ് സമൂഹ ജീവിതത്തിന്റെ ആസ്ഥാനം. അച്ചന്‍ വെറുക്കുന്ന രണ്ടു വ്യവസ്ഥകളാണ്-
സംഘജീവത കൂട്ടായ്മ 2001 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്പറയാന്‍ എനിക്കിപ്പം നാണാ..
രണ്ടാമത്തെ ആളിനെ പരിചയപ്പെടുത്തുന്നതിങ്ങനെ. സംഘ ജീവിതത്തില്‍ പങ്കാളിയായ ഗോപാലകൃഷ്ണന്‍. മുമ്പ് സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറിയും താലൂക്കു കമ്മറ്റിയംഗവുമായിരുന്നു. താന്‍ മുമ്പ് സി.പി.യെമ്മിന്റെ ഭാരവാഹിയായിരുന്നു എന്നതു തന്നെ ഇന്നും നാണിപ്പിക്കുന്നു എന്നാണ് അയാള്‍ പറയുന്നത്.
(ഇവരെയൊക്കെ ഒന്നു നേരില്‍ കണ്ട് പരിചയപ്പെടണമെന്നുണ്ട്.ബ്ലോഗേഴ്സില്‍ താല്പര്യമുള്ളവര്‍ ഒന്നു മെയിലാമോ..?)
കുടുംബം വെച്ചുകെട്ടപ്പെടുന്ന ഒരു ഏര്‍പ്പാടാണ്. പഴഞ്ചന്‍ ആശയങ്ങള്‍ അരക്കിട്ടുറപ്പിക്കാനും അവ കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നു നല്‍കാനുമാണ് കുടുംബം പ്രവര്‍ത്തിക്കുന്നത്. പാരമ്പര്യത്തിന്റെ കാവല്‍ പ്രസ്ഥാനമാണത്.
മറുപടിഇല്ലാതാക്കൂഫാ.മാണി പറമ്പേട്ടിനെപ്പോലെ സാമൂഹിക-രാഷ്ട്രീയ തിരിച്ചറിവുകള്‍ നേടി, അതിന്റെ വെളിച്ചത്തില്‍ തങ്ങളുടെ ആത്മീയതയെ പുനര്‍വിചാരം ചെയ്ത്, ആത്മീയത തന്നെ ഉപേക്ഷിക്കുന്നവര്‍ വര്‍ദ്ധിച്ചുവരികയാണ്. വേറിട്ടു ചിന്തിക്കുന്നവരിലും ആത്മീയതയെ വിമര്‍ശനാത്മകമായി സമീപിക്കുന്നവരിലും സിസ്റ്റര്‍ ജെസ്മി, ഫാദര്‍ കെ.പി.ഷിബു , ഫാദര്‍ അലോഷ്യസ് ഫെര്‍ണാണ്ടസ് തുടങ്ങിയവരെയൊക്കെയാണ് പെട്ടന്ന് ഓര്‍മ വരുന്നത്. സിസ്റ്റര്‍ ജെസ്മിയുടെ 'ആമേന്‍ 'എന്ന കൃതിയെ തുടര്‍ന്ന് ഫാദര്‍ കെ.പി.ഷിബുവിന്റെ 'ഒരു വൈദികന്റെ ഹൃദയമിതാ'(V-Publishers) എന്ന കൃതിയും സ്ഥാപനവത്ക്കരിക്കപ്പെട്ട ക്രൈസ്തവ ആത്മീയതയുടെ നേരും നെറിവും വിചാരണ ചെയ്യുകയാണ്. ആധുനിക ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തില്‍ തിരസ്ക്കര്‍ത്താക്കള്‍ പലരും സ്ഥാപിത താല്പര്യാര്‍ത്ഥമുള്ള ആത്മീയതയുടെ അന്തഃസാരശൂന്യത തിരിച്ചറിയുകയാണ്. ഇങ്ങനെയുള്ള ഒറ്റപ്പെട്ടവരുടെ തിരിച്ചറിവുകള്‍ ജനാധിപത്യസമൂഹം ചര്‍ച്ച ചെയ്യാന്‍ ധൈര്യപ്പെടുകയാണ് വേണ്ടത്. പരമ്പരാഗത ജീവിതം അവസാനവാക്കായി കരുതുന്നത് പുരോഗമനത്തിലേയ്ക്കു നീങ്ങുന്ന ഒരു ജനതയ്ക്ക് ഭൂഷണമല്ല.
മറുപടിഇല്ലാതാക്കൂMADE IN CHINA
മറുപടിഇല്ലാതാക്കൂഅച്ചന്റെ അഭിപ്രായങ്ങളോട് യോജിപ്പോ വിയോജിപ്പോ ഇല്ല!
മറുപടിഇല്ലാതാക്കൂശങ്കരനാരായണന് മലപ്പുറം പറഞ്ഞു...
മറുപടിഇല്ലാതാക്കൂഅച്ചന്റെ അഭിപ്രായങ്ങളോട് യോജിപ്പോ വിയോജിപ്പോ ഇല്ല!
അതെന്താണു സാർ അങ്ങനെ.കൂടുതൽ വിശദമാക്കാമോ?സത്യത്തിൽ ഇതൊരു നിലപാടല്ലന്ന് താങ്കൾക്കും അറിയാം.ആത്മീയത കൈവിടുന്നതൊരു നിലപാടാണ്,അതാണ് അച്ചൻ ചെയ്തത്.കൂടെ സംഘജീവിതത്തെ പറ്റി ഒരു കാഴ്ചപ്പാടും മുന്നോട്ടു വെക്കുന്നു.കുടുംബം ആധുനിക സമൂഹത്തിൽ മനുഷ്യവിരുദ്ധമാകുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയം ചർച്ചചെയ്യേണ്ടതല്ലേ.?..
അച്ഛന്റെ നിലപാട് ശരിയായിക്കൂടെന്നില്ല. എനിക്കത് അംഗീകരിക്കാന്‍ സാധിക്കാത്തത് ഞാന്‍ അച്ഛനോളം വളരാത്തതുകൊണ്ടായിരിക്കണം. ആ വളര്‍ച്ച കൈവരിച്ചവര്‍ക്ക് അച്ഛന്റെ നിലപാടുകളെ അംഗീകരിക്കുയുമാകാം!
മറുപടിഇല്ലാതാക്കൂതുഞ്ചന്പറമ്പില് വെച്ച് പരിചയപ്പെട്ടിണ്ട്. പുതിയ ബ്‌ളോഗറാണ്
മറുപടിഇല്ലാതാക്കൂ