2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

ഒരു ആര്‍.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍(DHRM-വോയിസ്-1)

ദിനശ്
വര്‍ക്കലയില്‍  ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി  ശ്രദ്ധയാകര്‍ഷിച്ച്, അവരുടെ  സംഘടന വളര്‍ത്താന്‍ നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും  പോലീസും മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി  അംഗീകരിച്ചു കൊടുത്തവരാണ്  കേരളീയസമൂഹം.
ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന്  അതേക്കുറിച്ച് അന്വേഷിച്ച  ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി  അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ
പോലീസ്
വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ മൂന്നു ലക്കങ്ങളോടെ മുടങ്ങിപ്പോയ 'നാട്ടുവിശേഷ'ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പല ഭാഗങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. (ഇത് ഒന്നാമത്തെ ലേഖനമാണ്. രണ്ടാമത്തെ ലേഖനം ഇവിടെ കാണുക)
       
ജീവിതം കാവി കാക്കില്ല.

രു മുസല്‍മാനെ നാം മേത്തനെന്നേ വിളിക്കാവു...ഒരു ക്രിസ്ത്യാനിയെ സായിപ്പെന്നും....

ഭാരതം ഒരു ഹിന്ദുരാഷ്ട്രമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എവിടെ ആയിരുന്നാലും ക്രിസ്ത്യാനിയേയും മുസല്‍മാനേയും അകറ്റി നിറുത്തണം. ഒറ്റപ്പെടുത്തണം. കൈയ്യില്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മതവികാരത്തെ അക്രമിച്ചു കൊണ്ടിരിക്കണം. അവര്‍ നമ്മുടെ ശത്രുക്കളാണ്. നമ്മള്‍ ഹിന്ദുധര്‍മം പാലിക്കണം. ധര്‍മം നടപ്പില്‍ വരുത്താന്‍  നാം ഭഗവാന്‍ കൃഷ്ണനെപ്പോലെ ആയുധമെടുക്കണം.



രമ്പ്  വലിഞ്ഞ് മുറുകുന്ന സുദീര്‍ഘമായ മുഖ്യ ശിക്ഷകന്റെ പ്രസംഗം എന്റെ തലക്കു പിടിച്ചു. ഓരോ ജില്ലയില്‍ നിന്നുമുള്ള 15 പേരടങ്ങുന്ന പ്രതിനിധികള്‍ ഉണ്ടവിടെ.
ദിനേശ് പരിശീലന വേഷത്തില്‍
കൊല്ലം ജില്ലയില്‍  ഉമയനല്ലൂര്‍, ഇരവിപുരം, പാലവിളവീട്ടില്‍ ദിനേശനെന്ന ഇരുപത്തിയേഴുകാരന്‍ 1999-ല്‍ ശാസ്താംകോട്ട ക്ഷേത്രത്തിനടുത്ത സ്കൂളില്‍ വച്ച് ഏഴ് ദിവസമായി നടത്തപ്പെട്ട ഐ.റ്റി.സി ക്യാമ്പിലെ അനുഭവം വിവരിക്കുകയാണ്.


രാള്‍ സ്വയം സേവകനാകാന്‍ ദിവസം ഒരു മണിക്കൂറെങ്കിലും പ്രവര്‍ത്തനത്തിനായി മാറ്റി വെക്കണം. അങ്ങനെ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തനം കൃത്യമായി പാലിച്ചു കൊണ്ട് ഉമയനല്ലൂര്‍ ബാലസുബ്രമണ്യ ക്ഷേത്ര മൈതാനത്തില്‍ നടത്തുന്ന പരിശീലനത്തിന് ചേരുവാന്‍ അവസരം കിട്ടി. ഈ പരീശീലനം  ഐ.റ്റി.സി പ്രവേശനത്തിനുള്ള മാനദണ്ഡമാണ്. ഷേണായിചേട്ടന്‍ എന്നു വിളിക്കുന്ന ദീപുവാണ് പരിശീലകന്‍. അദ്ദേഹം ഞങ്ങളുടെ ശാഖയുടെ മുഖ്യശിക്ഷക് കൂടിയാണ്.
പശ്ചാത്താപത്തോടെ ദിനേശ്
ഷേണായി ചേട്ടന്‍ പഠിപ്പിക്കുന്ന മെയ് വഴക്ക അഭ്യാസം വിജയകരമായി പൂര്‍ത്തീകരിച്ചാണ് ദിനേശ് ഈ ക്യാമ്പിലെത്തിയത്. ഇവിടെയാണ് 'ദണ്ഡ' എന്ന മുളവടി  ആയുധത്തിന്റെ പ്രായോഗിക പരിശീലനം. ഈ വടികള്‍ മണിപ്പൂര്‍, നാഗ്പ്പൂര്‍, മഹാരാഷ്ട്ര  എന്നിവിടങ്ങളില്‍ നിന്നും കൊണ്ടു വരുന്നതാണെന്ന് ഷേണായിചേട്ടന്‍ പലപ്പോഴും പറഞ്ഞുതന്നിട്ടുണ്ട്. മാത്രമല്ല ഇവ ദണ്ഡാക്കി മാറ്റുന്ന വിധവും വിവരിച്ചു തന്നിട്ടുണ്ട്. ദിനേശന്‍ തുടരുന്നു. "ആദ്യം മുള പുഴുങ്ങിയെടുക്കും. ഉള്‍വശം പൊള്ളയായ ഇരുമ്പ് പൈപ്പിലൂടെ മുളവടി പുറത്തേക്ക് ഉരുട്ടിയെടുക്കുന്നു. ഇങ്ങനെയണ് ഒരോ ദണ്ഡയും റെഡിയാക്കുന്നത്".

രോ  ആര്‍.എസ്സ്.എസ്സ് ശാഖകളിലും ഒട്ടനവധി ദണ്ഡകള്‍ കാണും. സര്‍ക്കാര്‍ ആര്‍.എസ്സ്.എസ്സിന് അംഗീകരിച്ചു കൊടുത്ത ആയുധമാണത്.


"തുകൊണ്ട് ഞാന്‍ ദണ്ഡ വായുവില്‍ ചുഴറ്റി അഭ്യാസം കാണിക്കേണ്ട വ്യഗ്രതയിലായിരുന്നു". ദിനേശ് തുടരുന്നു. "എന്നാല്‍ അഭ്യാസമല്ല ആദ്യം ഞങ്ങളെ പഠിപ്പിച്ചത്, മുന്നില്‍ വരുന്ന ശത്രുവിന്റെ ഏതെല്ലാം ശരീരഭാഗങ്ങളില്‍ മര്‍ദ്ദിക്കണം എന്നുള്ള ക്ലാസ്സായിരുന്നു. അത് ഇത്തരത്തിലായിരുന്നു. മനുഷ്യശരീരത്തിലെ ചെന്നി ഭാഗത്ത് ദണ്ഡ പ്രയോഗിച്ചാല്‍ 'ശിരോമര്‍ ' എന്നു പറയും. ആര്‍.എസ്സ്.എസ്സുകാരുടെ  കോഡ് ഭാഷയാണിത്. കാല്‍മുട്ടിലടിച്ചാല്‍ 'അധോമറും' നെഞ്ചത്ത് ദണ്ഡയുടെ അഗ്രം കൊണ്ട് ആഞ്ഞു കുത്തിയാല്‍ 'സൂര്യചക്രയും' ആണ്. തോള് എല്ലില്‍ കരാട്ടെ രീതിയില്‍ ഇടിച്ചാല്‍ 'മുഷ്ടി പ്രഹര്' എന്നാണ് പറയുന്നത്. ഇത് മൂക്കില്‍ 'നാസ്യപ്രഹരും' ലിംഗഭാഗത്ത് 'വൃഷ്ണപ്രഹരും' ആയി മാറും".


.റ്റി.സി ക്യാമ്പില്‍ ഇത് പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ഇതിന്റെ ഉപയോഗത്തെക്കുറിച്ച് വിവരിക്കുന്നു. നിങ്ങള്‍ ശത്രുവിനെ അക്രമിക്കാന്‍ പോകുമ്പോള്‍ നിങ്ങളുടെ മുഖ്യശിക്ഷക്  ഈ കോഡ് ഭാഷ മാത്രമേ ഉപയോഗിക്കൂ. അതിനാല്‍ നിങ്ങള്‍ക്ക് ശത്രുവിനെ നിഷ്പ്രയാസം കീഴ്പ്പെടുത്തുവാന്‍ പറ്റും. ആക്രമിക്കാന്‍ പോകുന്ന ശത്രുവിന് യാതൊരു മുന്നറിയിപ്പും കിട്ടുകയില്ല. ശത്രുവിന്റെ കൂടെ നില്ക്കുന്ന മറ്റുള്ളവര്‍ അറിയുക പോലുമില്ല.
 

.റ്റി.സി ക്യാമ്പ് കഴിഞ്ഞാല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് ആര്‍.എസ്സ്.എസ്സില്‍ ഒരു പ്രത്യേകസ്ഥാനം നല്‍കുക പതിവാണ്.
ഇതിനെ 'ഗടനായക് 'എന്നാണ് പറയുന്നത്. ഓരോ ദിക്കിനെ അടിസ്ഥാനമാക്കിയാണ് 'ഗട'കളെ വേര്‍തിരിക്കുന്നത്. അത് 'പഴശ്ശിരാജഗട',  'ശ്രീരാമഗട', 'വേലുത്തമ്പിഗട', 'പരശ്ശുരാമഗട' എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. ദിനേശ് പറയുന്നു- പടനിലം മുതല്‍ കാഞ്ഞാംതലവരെയുള്ള മേഖലയെ പറയുന്നത് 'പരശ്ശുരാമഗട' എന്നാണ്. ഈ ഗടനായകന്റെ പ്രവര്‍ത്തനം എല്ലാ ശാഖകളിലും റിപ്പോര്‍ട്ടുകള്‍ എത്തിക്കുക എന്നതാണ്.
 

ച്ഛന്‍ യശോധരന്‍ കൂലിവേലക്കാരനാണ്. പട്ടിണിയില്ലാത്ത ചുറ്റുപാടിലാണ് ദിനേശന്റെ ബാല്യം. അമ്മ അംബിക ഇരവിപുരം പടിപ്പുര കാവില്‍ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ്. ദിലീപ് എന്ന സഹോദരന്‍ ഉണ്ട്. പഠനം ആദ്യം കാണിച്ചേരിയില്‍ എല്‍.പി.സ്കൂളില്‍. അവിടെ നിന്നും ഇരവിപുരം തട്ടാമല ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പത്താം ക്ലാസ്സ് വരെ പഠനം. ദിനേശ് തുടരുന്നു. ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ഗ്രൌണ്ട് വഴിയാണ് ഞാന്‍ സ്കൂളില്‍ പോയിവരുന്നത്. വൈകുന്നേര സമയങ്ങളില്‍ ക്ഷേത്രഗ്രൌണ്ടില്‍ ആര്‍.എസ്സ്.എസ്സ് ശാഖ പ്രവര്‍ത്തിക്കുന്നുണ്ടാകും.

"നമസ്ക്കരിപ്പൂ ഭാരതമങ്ങേ സ്മരണയിയാനന്ദം
നമസ്ക്കരിപ്പൂ കേശവഭാരത ഭാഗ്യവിധാതാവേ
"-


എന്ന ഗണഗീതം കേള്‍ക്കുന്നുണ്ടാകും. അപ്പോള്‍ ഞാന്‍ കാണുന്നത് ശാഖാംഗങ്ങള്‍ വെള്ളഷര്‍ട്ടും കാക്കി നിക്കറുമിട്ട് നിരനിരയായി നില്‍ക്കുന്നതാണ്.
ആര്‍.എസ്സ്.എസ്സിന്റെ വേഷത്തെക്കാളും പാട്ടിനെക്കാളും എന്നെ ആകര്‍ഷിച്ചത് വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന 'കബഡി'കളിയാണ്. ഞാനൊരു കബഡികളി പ്രേമിയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒട്ടുമിക്ക കായികപ്രകടനങ്ങളിലും പങ്കെടുക്കാറുണ്ട്.ഞാന്‍ ആര്‍.എസ്സ്.എസ്സ്  ശാഖാംഗങ്ങളോടൊപ്പം സ്ഥിരമായി കബഡികളിച്ചു തുടങ്ങി. അവിടെ വെച്ചാണ് 'ഷേണായിചേട്ടന്‍' എന്ന് ശാഖാംഗങ്ങള്‍ വിളിക്കുന്ന മുഖ്യശിക്ഷക് ശാഖയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത്.
 

മ്മള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ശാഖാംഗങ്ങള്‍ നോക്കിക്കൊള്ളും എന്നുള്ളതു കൊണ്ട് ഞാന്‍ അഹങ്കാരത്തോടെയാണ് ശാഖയില്‍ പോയിത്തുടങ്ങിയത്. എനിക്കന്ന് പ്രായം 13 വയസ്സ്. ആര്‍.എസ്സ്.എസ്സ്  ശാഖയില്‍ ഓരോ പര്‍ഷവും നടക്കുന്ന പ്രധാന ചടങ്ങുകളില്‍ ഞാന്‍ സജീവ പ്രവര്‍ത്തകനാണ്. അത് കര്‍ക്കിടക മാസത്തിലെ രാമായണ പാരായണം, ശ്രീകൃഷ്ണ ജയന്തി, രക്ഷാബന്ധന്‍, ഗോപൂജ, വിഷ്ണു, വിജയദശമി എന്നിവയാണ്. വിജയദശമിക്കാണ് റൂട്ട് മാര്‍ച്ച് അതായത്  ആര്‍.എസ്സ്.എസ്സ് യൂണിഫോമോടു കൂടിയ പദസഞ്ചലനം.
നിരന്തരമായ ആര്‍.എസ്സ്.എസ്സ്  സഹവാസം കാരണം എന്റെ കൂടെ പഠിച്ചിരുന്ന മറ്റു മതത്തിലെ കുട്ടികളെ വല്ലാത്ത അമര്‍ഷത്തോടും വെറുപ്പോടും കൂടിയായിരുന്നു ഞാന്‍ കണ്ടിരുന്നത്. മുസ്ലീങ്ങളെല്ലാം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് എതിരായി നില്‍ക്കുന്നവരാണ് എന്നാണ് എന്നെ നയിച്ചവരില്‍ നിന്നും കിട്ടിയ അറിവ്.
 

.റ്റി.സി ക്യാമ്പ് കഴിഞ്ഞ് വന്നതോടെ എന്റെ സ്വഭാവത്തില്‍ വല്ലാത്ത മാറ്റം സംഭവിച്ചിരുന്നു. ഏതൊരു മുസ്ലീമിനേയും ക്രിസ്ത്യാനിയേയും കൊല്ലാനുള്ള പക.

സ്വയം സേവകനായി കഴിഞ്ഞിരുന്ന എനിക്ക് നേതൃത്വം നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കുവാനുള്ള ആവേശമായിരുന്നു. അങ്ങനെ ഇരിക്കവേയാണ് ഉമയനല്ലൂര്  തകര്‍ന്നു കിടന്നശാഖ വീണ്ടും സംഘടിപ്പിക്കാന്‍ രാംദാസിന്റെ നേതൃത്വത്തില്‍ തീരുമാനമുണ്ടായത്.
 

ലുംമൂട്ടില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് സംഘര്‍ഷം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ നന്നായി മുതലെടുത്തു. അങ്ങനെയാണ് ആലുംമൂട് ശാഖ പ്രവര്‍ത്തിക്കുവാന്‍ ശ്രമം തുടങ്ങിയത്. രാംദാസിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒരു കൊടിമരം സംഘടിപ്പിച്ചു. അത് റോഡരികിലുള്ള ഒരു ക്രിസ്ത്യാനിയുടെ വീടിന് മുന്‍വശത്ത് കുഴിച്ചിട്ടു. പോരാത്തതിന് അതില്‍ കൊടിയും കെട്ടി.
 

ങ്ങനെയെങ്കിലും സംഘര്‍ഷം നടക്കണം ഇത് മാത്രമേ എനിക്ക് ചിന്തയുള്ളു. ഒരു ക്രിസ്ത്യാനിക്കെങ്കിലും പണി കൊടുത്താല്‍ അത്രയും മനഃസുഖം കിട്ടും അതാണ് വര്‍ഗീയത കുത്തിനിറച്ച അന്നത്തെ എന്റെ മാനസ്സികാവസ്ഥ.                                                                                                                                                
ക്രിസ്ത്യാനി കുടുംബം കൊടിമരം മാറ്റണം എന്നാവശ്യപ്പെട്ടിട്ടും  ഞങ്ങള്‍ തയ്യാറായില്ല. അന്ന് വൈകുന്നേരം ക്രിസ്ത്യാനി കൊടിമരം നശിപ്പിച്ചു എന്ന പ്രചാരണം ചെയ്തു. ഞങ്ങള്‍ ആ പാവത്തിന്റെ വീട് അക്രമിക്കാന്‍ പദ്ധതിയിട്ടു. യഥാര്‍ഥത്തില്‍ എങ്ങനെയെങ്കിലും ഹിന്ദുവികാരം ഇളക്കിവിട്ട് ശാഖ വികസിപ്പിക്കാനുള്ള രാംദാസിന്റെ തന്ത്രമായിരുന്നു ഇതെല്ലാം.
 

രാത്രിയില്‍ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വീട് വളഞ്ഞ് വാതില്‍ ചവിട്ടി തുറന്നു. ഗൃഹനാഥന്റെ കഴുത്തില്‍ വാള്‍ വെച്ച് ഞങ്ങള്‍ ചുറ്റും കൂടി നിന്നു. ഇത് കണ്ട ആ വീട്ടിലെ സ്ത്രീകളേയും കുട്ടികളേയും ശബ്ദമുയര്‍ത്തി കരയാന്‍പോലും അനുവദിച്ചില്ല. കുടുംബത്തിന്റെ ഭയം തുളുമ്പുന്ന തൊഴുതു നില്‍ക്കുന്ന ദയനീയരൂപം ഇന്നും എന്നെ വേദനിപ്പിക്കാറുണ്ട്. രാംദാസ് ഗൃഹനാഥനെ കൊണ്ട് "ബോലോ ഭാരത് മാതാ കി ജയ്" എന്ന് 41പ്രാവശ്യം വിളിപ്പിച്ചു. ഓരോ കീജയ് വിളിയും  കൃത്യമായി രാംദാസ് എണ്ണിയിരുന്നു. അതു പോലെ "ഹിന്ദു രാഷ്ട്രോം കീ ജയ് "എന്ന മുദ്രാവാക്യവും വിളിപ്പിച്ചിരുന്നു. കൃസ്ത്യന്‍ കുടുംബനാഥന്‍ ഇതെല്ലാം കരഞ്ഞു കൊണ്ടാണ് അനുസരിച്ചത്.
 

പിറ്റേന്ന് കമ്മയൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സഹായത്തോടെ ക്രിസ്ത്യന്‍ കുടുംബം കൊട്ടിയം പോലീസ് സ്റ്റേഷനില്‍  കേസു കൊടുത്തു. രാംദാസിനെ പോലീസ് അറസ്റ്റു ചെയ്യുമെന്ന് ഷേണായിചേട്ടന്‍ പറഞ്ഞു. അങ്ങനെ രാംദാസ് ഒളിവില്‍ പോയി.
 

കേസു കൊടുത്തതിന്റെ പ്രതികാരമായി ഏത് വിധേനയും ക്രിസ്ത്യന്‍ കുടുംബത്തെ അവിടെ നിന്നും ഓടിക്കണമെന്ന് മുഖ്യശിക്ഷക് ആയ ഷേണായിചേട്ടന്റെ നേതൃത്വത്തില്‍ വിശ്വഹിന്ദു പരിഷത്തിലെ ബാബുവും വിശ്വനാഥന്‍ എന്ന കുഞ്ഞുമോനും കൂടെ ഒരു പ്ലാന്‍ തയ്യാറാക്കി.
മാസ്റ്റര്‍പ്ലാന്‍ ഞങ്ങളോട് വിവരിക്കുന്നതിനുള്ള അറിയിപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഉമയനല്ലൂര്‍ വയലിലെത്തി. അവിടെ ആര്‍.എസ്സ്.എസ്സിന്റെ  മണ്ഡലം കാര്യവാഹകന്‍ 'വൈക്കത്തോട് ബിജു'വും  ബി.ജെ.പി നേതാവായ 'അയോദ്ധ്യാ അനി'യും  ഷാപ്പുടമ ഷാജിയും ഉണ്ടായിരുന്നു. ഇവരെ കൂടാതെ മറ്റു പ്രദേശങ്ങളിലെ മുപ്പതോളം ആര്‍.എസ്സ്.എസ്സ്-ബി.ജെ.പി പ്രവര്‍ത്തകരും. നേതാക്കളുടെ വിശദീകരണങ്ങള്‍ക്കിടയിലാണ് ഒരു ചാക്ക് നിറയെ കമ്പിവാള്‍, വടിവാള്‍, തിരുപ്പിച്ചാത്തി, തുടങ്ങിയ മാരകായുധങ്ങളുമായി പന്നിമണ്ണിലെ രാജേന്ദ്രന്‍, ഷാജി എന്നിവരെത്തിയത്. കൂടാതെ അവര്‍ ഒരു കെട്ട് ദണ്ഡയും കൊണ്ടുവന്നിരുന്നു.
 

പാതിരാവായതോടെ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വാതിലില്‍ മുട്ടി വിളിച്ചു. തലേന്നത്തെ സംഭവം കാരണം അവര്‍ കതക് തുറന്നില്ല. ഞങ്ങള്‍ വീടിനു ചുറ്റും നിശബ്ദമായി നിരീക്ഷണം നടത്തി. ദുര്‍ബലമാണെന്ന് മനസ്സിലാക്കി ഒരു വാതില്‍ ശബ്ദം പുറത്ത് കേള്‍ക്കാത്തവിധം തള്ളിത്തുറന്നു. പിന്നെ അവിടത്തെ വീട്ടുകാരുടെ കൂട്ട നിലവിളിയായിരുന്നു. വൈക്കത്തോട് ബിജു ഗൃഹനാഥനെ അടിച്ചും വെട്ടിയും മരണാവസ്ഥയിലാക്കി. ബഹളത്തിനിടയില്‍ നാട്ടുകാര്‍ ഉണര്‍ന്നു. ആരാടാ എന്ന ശബ്ദമുണ്ടാക്കി അവര്‍ കൂട്ടത്തോടെ വന്നു. അവരെയെല്ലാം ഞങ്ങള്‍ വാളും മറ്റ് ആയുധങ്ങളുമായി നേരിട്ടു. ഒരു കാര്യം ഉറപ്പായിരുന്നു. പോലീസ് ഞങ്ങളെ പിടികൂടാനെത്തും. ഇത് മനസ്സിലാക്കിയ നേതാക്കള്‍ ഞങ്ങളോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചു. വൈക്കത്തോട് ബിജുവിന്റേയും കണ്ടാലറിയാവുന്ന മുപ്പതോളം ആള്‍ക്കാരുടേയും  പേരിലാണ് ആ ക്രിസ്ത്യാനി കുടുംബം കേസുകൊടുത്തത്. ആര്‍.എസ്സ്.എസ്സ് നേതാക്കളുടേയും പോലീസിന്റെയും ഒത്തു കളിയില്‍ വൈക്കത്തോട് ബിജുവിനെ നാടകീയമായി അറസ്റ്റു ചെയ്തു.
 

കൂടുതല്‍ ഹിന്ദുക്കളെ അറസ്റ്റു ചെയ്യും എന്ന് സമുദായക്കാരിലേക്ക് വ്യാജ പ്രചരണം നടത്തി. അതിന്റെ ചുക്കാന്‍ പിടിച്ചത്  താലൂക്ക് പ്രചാരക്  'അനീഷ് മൂവാറ്റുപുഴ'യായിരുന്നു. അന്ന് രാത്രി തന്നെ കൊട്ടിയം പോലീസ് സ്റ്റേഷന്‍ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ വളഞ്ഞു. എല്ലാ പ്രവര്‍ത്തകര്‍ക്കും കാവിമുണ്ടും ചുവന്ന കുറിയും നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന നേതാക്കളുടെ നിര്‍ദേശവും ഉണ്ടായിരുന്നു.
അക്രമണത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം .അത് വിജയം വരിക്കുകയും ചെയ്തു. പോലീസ് ഭയന്ന് ബിജുവിനെ ഇറക്കിവിട്ടു. സന്തോഷസൂചകമായി ഞങ്ങള്‍ റോഡ് ഉപരോധിച്ചു കൊണ്ടുള്ള ധര്‍ണയും പ്രകടനവും നടത്തി. അതോടെ ആശുപത്രിയില്‍ അവശനായിക്കിടന്ന ക്രിസ്ത്യാനി മരണഭയം മൂലം കേസ്സ് പിന്‍വലിച്ചു.
 

സംഭവം ഞങ്ങളിലെല്ലാം നല്ല ത്രില്‍ ആണ് ജനിപ്പിച്ചത്. മറ്റു മതക്കാരെ ദ്രോഹിക്കുമ്പോഴെല്ലാം അത് കൂടിക്കൂടി വന്നു. എന്നിലെ ഹിന്ദുവികാരം അത്രയ്ക്ക് വളര്‍ന്നിരുന്നു. ഹിന്ദുവിനെതിരെ ആരു സംസാരിച്ചാലും അതു കേട്ട് നിശബ്ദനായി നില്‍ക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. അത് സ്വന്തം അച്ഛനായിരുന്നാല്‍ പോലും.

സ്വയം സേവകര്‍ ആയിക്കഴിഞ്ഞാല്‍ ആ വ്യക്തിക്ക് എല്ലാ ആര്‍.എസ്സ്.എസ്സ് ഭവനങ്ങളിലും പരിപൂര്‍ണ സ്വാതന്ത്ര്യം ഉണ്ട്. അത്തരത്തില്‍ സ്വാതന്ത്ര്യമുള്ള ഒരു സ്വയം സേവകനായിരുന്നു ഞാന്‍.
 

രിക്കല്‍ മുഖ്യശിക്ഷക് ഷേണായിചേട്ടന്റെ വീട്ടില്‍ പോകാന്‍ ഇടയായി. പക്ഷേ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ കയറ്റാന്‍ തയ്യാറായില്ല. എന്നാല്‍ ഞാന്‍ നോക്കി നില്‍ക്കെ  ഷേണായിചേട്ടന്റെ ജാതിയിലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സ്വന്തം വീടുപോലെ അവിടെ കയറി ഇറങ്ങുന്നതും പെരുമാറുന്നതും കണ്ടു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ആ വേദന ഒരു പുത്തന്‍ ചിന്തയിലേക്കാണ് എന്നെ വഴിതിരിച്ചത്. ഒരു മുസ്ലീമിനെ മേത്തനെന്നു വിളിക്കാനും വെറുക്കാനും എന്നില്‍ ഹിന്ദുവികാരം കുത്തിനിറച്ച ഷേണായി ചേട്ടന്‍ എന്തിന് ഹിന്ദുവായ എന്നെ അകറ്റി നിറുത്തി ?
 

ങ്ങനെയിരിക്കവെയാണ് ഞാന്‍ താഴെ പടനിലത്തെ ആര്‍.എസ്സ്.എസ്സിന്റെ ആസ്ഥാനത്ത് ചെന്നു പെട്ടത്. അവിടെ ഒരു യോഗം നടക്കുകയായിരുന്നു. അത് ഒരു രഹസ്യയോഗമാണ്. ആര്‍.എസ്സ്.എസ്സിന്റെ യഥാര്‍ഥ മുഖം തിരിച്ചറിഞ്ഞതും അവിടെ വെച്ച് തന്നെ. മേല്‍ ജാതിക്കാര്‍ക്ക് ഒരു ആര്‍.എസ്സ്.എസ്സ്, കീഴ്ജാതിക്കാര്‍ക്ക്  മറ്റൊരു ആര്‍.എസ്സ്.എസ്സ് ! മുഖ്യശിക്ഷക് ആയ ഷേണായി ചേട്ടന്‍ യോഗസ്ഥലത്ത് ഞാന്‍ ചെന്നതിന് ശകാരിച്ച് ആട്ടിയോടിച്ചു. ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞ സ്വയംസേവകനായ എന്നെ ഷേണായി ചേട്ടന്റെ വീട്ടില്‍ കയറ്റാത്തതിന്റെ 'ഹൈന്ദവസ്നേഹം' എനിക്കു മനസ്സിലായത് ആ രഹസ്യയോഗത്തിന് ശേഷമാണ്. ഈ സംഭവം എന്നെ മരവിപ്പിച്ചു കളഞ്ഞു.
 

ന്റെ ദേശമായ ഉമയനല്ലൂരില്‍ ഉത്സവമായി. സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഒരു ആചാരം ഉണ്ട്. ഓടുന്ന ആനയുടെ വാലില്‍ തൊടുക. ഇത് എല്ലാ വര്‍ഷവും നടത്താറുണ്ട്. സുരേഷ് എന്ന പട്ടികജാതിക്കാരന്‍ ഓടുന്ന ആനയുടെ വാലില്‍ തൊട്ടു. പട്ടികജാതിക്കാരായ ആര്‍.എസ്സ്.എസ്സു കാര്‍ തന്നെ വളഞ്ഞിട്ടു തല്ലി. തല്ലുന്നവരും  തല്ല് കൊള്ളുന്നവരും ദലിതര്‍ തന്നെ! ആജ്ഞ നല്‍കുന്നത് മാത്രം ഉയര്‍ന്നജാതിക്കാര്‍ ?!
റ്റു ജാതിക്കാര്‍ ആനയുടെ വാലില്‍ തൊട്ടാല്‍ ആരും ആക്രമിക്കാറില്ല. ആര്‍.എസ്സ്.എസ്സിലെ എല്ലാ ചേട്ടന്മാരും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് പതിവ്. ഞാന്‍ ആര്‍.എസ്സ്.എസ്സിനു വേണ്ടി ജീവിതം പാഴാക്കിയത്  10 വര്‍ഷത്തിനു മേലാണ്. ആ കാലയളവില്‍ പല പട്ടികജാതിക്കാരെയും ഞാന്‍ ദണ്ഡുകൊണ്ട് ആക്രമിച്ചിട്ടുണ്ട്. അതിന് കാരണമൊന്നുമില്ല. മുകളില്‍ നിന്നുള്ള ഒരാജ്ഞ. 'അവനത്ര ശരിയല്ല' എന്ന സവര്‍ണ ആജ്ഞ.
 

ത് ഞാനിന്ന് തിരിച്ചറിയുന്നു. എത്രയോ പ്രാവശ്യം സേവനരീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരിക്കുന്നു. മയ്യനാട് ആശുപത്രിയിലെ ഓടകള്‍ വൃത്തിയാക്കുന്നത് , കൊട്ടിയം, ഉമയനല്ലൂര്‍, മയ്യനാട് ചന്തകള്‍ വൃത്തിയാക്കുന്നത് - ചെയ്യുന്നതെല്ലാം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍. അവരിലെല്ലാം എന്റെ മുഖമാണുണ്ടായിരുന്നത്. അവരെല്ലാം ആര്‍.എസ്സ്.എസ്സുകാരായ പട്ടിക ജാതിക്കാരായിരുന്നു. അറയ്ക്കുന്നതും ഛര്‍ദ്ദിയുളവാക്കുന്നതുമായ ദുര്‍ഗന്ധങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ശുചീകരണം ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ എന്ന സവര്‍ണര്‍ ആജ്ഞ മാത്രമേ തന്നിരുന്നുള്ളൂ ? ഏത് പ്രസ്ഥാനത്തില്‍ ചെന്നാലും ദലിതര്‍ക്ക് തോട്ടിപ്പണി ? സ്വന്തം രക്തത്തെ തമ്മിലടിപ്പിക്കാനുള്ള വിജ്ഞാനം!
 

ത് ഞാനിന്ന് വേര്‍തിരിച്ചറിയുന്നു! ഞാന്‍ ചിറക്കലില്‍ നിന്നും വന്ന ദലിത്
സാറിന്റെ ക്ലാസ്സ് കേള്‍ക്കുകയാണ്. അല്ല അനുഭവിക്കുകയാണ് ! എനിക്കിന്ന് ആരോടും സത്യം ഉറക്കെ പറയാന്‍ കഴിയും. ഇന്ത്യ ഹിന്ദുരാഷ്ട്രമേയല്ല. ജനാധിപത്യരാഷ്ട്രമാണ്. മുസല്‍മാന്മാര്‍ മേത്തന്മാരല്ല, ഈ രാജ്യത്തെ പൌരന്മാരാണ്. അതുപോലെ ക്രിസ്ത്യാനികളും. അവരെല്ലാം ഈ രാജ്യത്തിലെ സഹോദരങ്ങളാണ്. ജാതി വെറിയന്മാരുടെ ഭ്രാന്ത് മാത്രമാണ്. വിശ്വാസിക്കും അവിശ്വാസിക്കും ഒരുമയായി കഴയാന്‍ പറ്റുന്ന ലോകത്തെ ഏറ്റവും വിശാലമായ രാജ്യം, അതാണ് നമ്മുടെ ഇന്ത്യ.
 

ചിറക്കരയില്‍ നിന്നും വന്ന ദലിത് സാറിന്റെ ക്ലാസ്സു കഴിഞ്ഞു ഭക്ഷണസമയമായി.
ഹിന്ദുവികാരം മൂത്ത് ഞാന്‍ അക്രമിച്ച ദലിതനായ എന്റെ കൂടെപ്പിറപ്പ് ഷെഡിലെ മനോജിനൊപ്പം ഒരു പാത്രത്തില്‍ ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു. 'എന്തുകൊണ്ട് ഈ തിരിച്ചറിവിന്റെ വിജ്ഞാനം പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് നേടാന്‍ കഴിഞ്ഞില്ല? അങ്ങിനെയെങ്കില്‍ മനോജ് എന്നന എന്റെ സഹോദരാ നിന്നെ ഒരിക്കലും ഞാന്‍ ആക്രമിക്കില്ലായിരുന്നു. ഒരു ആര്‍.എസ്സ്.എസ്സുകാരനും ആകില്ലായിരുന്നു'.

                      (by-  രമ്യ.കെ.ആര്‍.)

69 അഭിപ്രായങ്ങൾ:

  1. വര്‍ക്കലയില്‍ ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി ശ്രദ്ധയാകര്‍ഷിച്ച്, അവരുടെ സംഘടന വളര്‍ത്താന്‍ നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും പോലീസും മാധ്യമങ്ങളും ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി അംഗീകരിച്ചു കൊടുത്തവരാണ് കേരളീയസമൂഹം.
    ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആകെ മൂന്നു ലക്കങ്ങളോടെ മുടങ്ങിപ്പോയ 'നാട്ടുവിശേഷ'ത്തില്‍ വന്ന ചില ലേഖനങ്ങള്‍ പല ഭാഗങ്ങളായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.

    മറുപടിഇല്ലാതാക്കൂ
  2. നിസ്സഹായന്‍,

    ഇത് രമ്യ കെ ആര്‍, എവിടെ എഴുതിയതാണെന്ന് വെളിപ്പെടുത്തിയിട്ടില്ലല്ലോ? അതുകൊണ്ട് അപൂര്‍ണ്ണത തോന്നിക്കുന്നുണ്ട്. എങ്കിലും ആനയുടെ വാലില്‍ തൊട്ടതിനു പട്ടികജാതിക്കാരനായ ആര്‍ എസ് എസ്സുകാരനെ മറ്റു പട്ടികജാതിക്കാരായ ആര്‍ എസ് എസ്സുകാര്‍ തല്ലിയത് വളരെ മോശമായിപ്പോയി!! അതും സവര്‍ണ്ണരായ ആര്‍ എസ് എസ്സുകാര്‍ പറഞ്ഞിട്ടേ..
    ഇങ്ങനെ പോയാല്‍ എങ്ങനെയാണ് ആര്‍ എസ് എസ് വളരുക എന്നത് സവര്‍ണ്ണരായ ആര്‍ എസ് എസ് മന്ദബുദ്ധികള്‍ക്ക് അറിയില്ലേ ആവോ??

    അതുപോട്ടെ, ആര്‍ എസ് എസുകാര്‍ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും "തല്ലി" നാട് കടത്താന്‍ ശ്രമിക്കുന്നതും തികച്ചും മണ്ടന്മാരായത് കൊണ്ട് തന്നെ. ഒരു ആര്‍ എസ് എസ്സുകാരന്‍ മുസ്ലീമായപ്പോള്‍ ഇതുപോലെ "ഭീകരമായ" പലതും വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത പോസ്റ്റിനു പറ്റിയ ആ ഐറ്റം യൂടൂബില്‍ ഉണ്ടേ..

    ഗാന്ധിജി "രാമരാജ്യം" എന്ന സങ്കല്‍പം കോണ്‍ഗ്രസില്‍ ആയിരുന്നത് കൊണ്ട് പറഞ്ഞു, ആരും തെറ്റിദ്ധരിച്ചില്ല, അല്ലെങ്കില്‍ കോണ്‍ഗ്രെസ് തെറ്റിദ്ധരിപ്പിച്ചില്ല. അല്ലെങ്കില്‍ ഇന്ന് ഗാന്ധിജി ഹിന്ദു രാഷ്ട്രം കൊതിക്കുന്ന സംഘപരിവാറുകാരനായ ഹിന്ദു തീവ്രവാദിയാണെന്ന് തെളിയിക്കുന്ന ഇത്തരത്തില്‍ ഉള്ള "കഥകള്‍" നിരവധി സൃഷ്ടിക്കപ്പെടുമായിരുന്നു. ;)

    മറുപടിഇല്ലാതാക്കൂ
  3. A good exclusive..

    as a continium to articles in 'Kerala Sabdam' titled 'Evaro Bheekarar'

    മറുപടിഇല്ലാതാക്കൂ
  4. ഇത്തരത്തില്‍ ഉള്ള എല്ലാ പോസ്റ്റുകള്‍ക്കും അഡ്വാന്‍സായി സ്വാഗതം!! അമേരിക്കന്‍-ഇസ്രായേല്‍ ബന്ധമുള്ള കോടികള്‍ ഇട്ടു അമ്മാനമാടുന്ന ഒരു ഭീകരവാദ കേസില്‍ പോലും പെടാതെ രക്ഷപെടാനുള്ള കഴിവുള്ള ഇന്ത്യന്‍ "മൊസാദുകള്‍" ഇത്രക്കെയുള്ളൂ എന്ന് എതിര്‍ക്കുന്നവര്‍ തന്നെ പറയുമ്പോ, ആര്‍ എസ് എസ്സുകാര്‍ക്ക് തങ്ങളുടെ നേരെ കരിവാരിത്തെക്കുന്നവരുടെ അജണ്ടകള്‍ പൊളിക്കാന്‍ ഒന്നും ചെയ്യേണ്ട എന്ന അവസ്ഥ വരും!!

    ആര്‍ എസ് എസ്സിനെതിരെയുള്ള എല്ലാ ആരോപണങ്ങളും ഇത് പോലെ ഘട്ടം ഘട്ടമായി പോസ്റ്റുക.. സംഘികള്‍ക്ക് മറ്റു പണികള്‍ നോക്കാമല്ലോ.. ;)

    മറുപടിഇല്ലാതാക്കൂ
  5. @സത,
    ഇത് രമ്യ കെ ആര്‍, എവിടെ എഴുതിയതാണെന്ന് വെളിപ്പെടുത്തിയിട്ടില്ലല്ലോ? അതുകൊണ്ട് അപൂര്‍ണ്ണത തോന്നിക്കുന്നുണ്ട്. താങ്കള്‍ ഒരു കാര്യവും മുഴുവനായും വായിച്ചു നോക്കുകയോ മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല, അതിനാലാണ് ഈ സംശയം ഉന്നയിച്ചത്. മനസ്സിരുത്തി അണ്ടര്‍ലൈന്‍ ചെയ്ത ഭാഗം ഉള്‍പ്പെടെ വായിച്ചു നോക്കുക. മുന്‍വിധി തികട്ടി വരുന്നതിനാലാണ് താങ്കളുടെ മറുപടി വിഷയബന്ധമില്ലാതെ വരുന്നത്. അതോ ബോധപൂര്‍വം വഴിതെറ്റിക്കുന്നതോ ?

    മറുപടിഇല്ലാതാക്കൂ
  6. @Ajith,
    അജിത്തിന് നന്ദി, കേരളശബ്ദം ഉദ്ധരിച്ചതിന്.

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. നിസ്സഹായന്‍,

    'നാട്ടുവിശേഷം' എന്ന ഡി എച് ആര്‍ എം വാരിക. ഇപ്പോള്‍ കണ്ടു. അത് എഴുതിയ ആളുടെ പേരിന്റെ അടുത്തെങ്ങും കണ്ടില്ല. അതുകൊണ്ട് ചോദിച്ചതാ.. അതില്‍ എന്ത് മുന്‍വിധി??


    കേരള ശബ്ദത്തില്‍ "ഇവരോ ഭീകരര്‍" എന്ന് ഉദ്ദേശിച്ചത് ഡി എച് ആര്‍ എം എന്ന സംഘടനയെ ഉദ്ദേശിച്ചായിരിക്കും!! അതങ്ങനയെ വരൂ.. ഇതേ ലേഖനമാണ് അതെങ്കില്‍ വായനക്കാരും ചിന്തിക്കും!! "ഇവരോ ഭീകരര്‍" !!!! അത് ഏതു സംഘടനയെക്കുറിച്ചായിരിക്കും എന്ന് വായനക്കാരുടെ യുക്തി പോലെയിരിക്കും എന്ന് മാത്രം!!

    മറുപടിഇല്ലാതാക്കൂ
  9. പോസ്റ്ററൊട്ടിക്കാനും അടിയുണ്ടാക്കാനും ദളിതന്‍. പ്രസംഗിക്കാനും മത്സരിക്കാനും സവര്‍ണ്ണന്‍ ... ഏത് രാഷ്ട്രീയ സംഘടനയുടേയും ഫോര്‍മാറ്റ് ഇതു തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
  10. @സത,
    ഇതേപോലെ ദലിതുപക്ഷ സത്യങ്ങള്‍(ദലിതു പക്ഷപാതമല്ല) വിളിച്ചു പറയുന്ന പോസ്റ്റുകളോ മാധ്യമങ്ങളോ താങ്കളെപ്പോലുള്ള ഒരു സംഘപരിവാറുകാരന് ഒരിക്കലും അംഗീകരിക്കാനാവില്ല. അതുകൊണ്ട് തന്നെയാണ് താങ്കള്‍ക്ക് സംഘപരിവാറിയായി തുടരാന്‍ കഴിയുന്നതും. ഗാന്ധിയെ കൊന്നതുള്‍പ്പെടെയുള്ള പകല്‍ പോലെ സത്യമായ പാതകങ്ങള്‍ ഒരിക്കലെങ്കിലും സംഘ് പരിവാര്‍ സമ്മതിച്ചു തരുമോ ? പിന്നയല്ലേ ഇതു പോലുള്ള വര്‍ത്തമാനകാല സത്യങ്ങള്‍. അതിനാല്‍ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് ജാതി നിര്‍മാര്‍ജനം ചെയ്യുന്ന സംഘ്പരിവാറിനും താങ്കള്‍ക്കും ഡി.എച്ച്.ആര്‍.എം എന്ന വേട്ടയാടപ്പെട്ട സംഘടനയില്‍ എത്തിയ ദിനേശനെന്ന ദലിതന്റെ കഥയും പരിഹസിച്ചു തള്ളാം. സത്യത്തെ ഭയപ്പെടുന്ന ഭീരുക്കള്‍ക്ക് ഇനിയും ഒരുപാടു ജന്മമുണ്ടെന്ന അന്ധവിശ്വാസമുള്ളതുകൊണ്ട് ഈ ജന്മത്തില്‍ മനുഷ്യത്തമില്ലാതെ കള്ളത്തെ കൂട്ടുപിടിച്ചു ജീവിച്ചാലും വിഷമിക്കാനില്ല. ഇനിയും കിടക്കുകയല്ലേ ജന്മങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  11. ഈ വിധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് ?

    ഒരു ജനതയെ മുഖ്യധാരയില്‍ നിന്ന് അകറ്റാന്‍ ഇവ സഹായകമാവില്ലേ ?


    ഒരു പക്ഷെ താങ്കളുടെ നിഷ്കളങ്കത ആയിരിക്കാം അതോ നമുടെ നല്ല അയല്‍ക്കാരനെ സന്തോഷിപ്പിക്കനോ ?

    മറുപടിഇല്ലാതാക്കൂ
  12. നിസ്സഹായന്‍,

    ഗാന്ധിജിയെ "ആര്‍ എസ് എസ്" വധിച്ചതും, മറ്റു ആരോപണങ്ങളും ബ്ലോഗില്‍ ചര്‍ച്ച ചെയ്യണം എന്നതാണ് എന്നെപ്പോലെയുള്ളവരുടെ ആഗ്രഹം. കാരണം ഈ ആരോപണങ്ങള്‍ ഇങ്ങോട്ട് മാത്രം കേള്‍ക്കാവുന്നത് പോലെ ഇടയ്ക്കിടയ്ക്ക് എടുത്തു ചാര്‍ത്താന്‍ മാത്രമേ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നുള്ളൂ.. ചര്‍ച്ച വന്നാല്‍ ഒളിച്ചോടും!! കാരണം അപ്പോള്‍ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ പുറത്തു വരുമല്ലോ!! വിളിച്ചു പറയുക മാത്രം ചെയ്തു കൊണ്ടിരുന്നാല്‍ ജനം തെറ്റിധരിച്ചോളും. അതാണവര്‍ക്ക് വേണ്ടത്!! അത് കൊണ്ട് "പകല്‍ പോലെ" വ്യക്തമായവ എല്ലാം വെളിപ്പെടുത്തുക.. കഴിയുന്നിടതെല്ലാം ചര്‍ച്ചക്ക് ശ്രമിക്കാറുണ്ട്. പക്ഷെ അജണ്ടാക്കാര്‍ക്ക് ചര്‍ച്ച എന്തിനു?? അവര്‍ ഒളിച്ചോടും!!

    ഡി എച് ആര്‍ എം കഥകള്‍ പരിഹസിക്കുകയല്ല ഉദ്ദേശം. ആ കഥകളുടെ പൊള്ളത്തരങ്ങളിലോട്ടു വെളിച്ചം വീശുക മാത്രമാണ് ഉദ്ദേശം.. മനുഷ്യത്വമില്ല എന്നെല്ലാം വാദിച്ചോളൂ, എതിര്‍പ്പില്ല.

    മറുപടിഇല്ലാതാക്കൂ
  13. @pakkaran,

    സുഹൃത്തെ പാക്കരാ,സത്യമെന്നു തോന്നുന്ന കാര്യങ്ങള്‍ വിളിച്ചു പറയുന്നതിലൂടെ എളിയരീതിയില്‍ ഞാനുദ്ദേശിക്കുന്നത് സത്യം ജയിക്കണം, അനീതി അവസാനിക്കണം എന്നൊക്കെയാണ്. ഭൂരിപക്ഷതാല്‍പര്യങ്ങള്‍ അധികാരത്തിന്റെ പിന്തുണയോടെ, മാധ്യമങ്ങളുടെ പിന്തുണയോടെ അസത്യം പ്രചരിപ്പിച്ച് ചില വിഭാഗങ്ങളെ തകര്‍ത്തു കൊണ്ടിരിക്കുന്നു, കാലങ്ങളായി. കഴിവുള്ളതുപോലെ ഇതു വിളിച്ചു പറയുവാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

    ഇത് ഒരു ജനതയ്ക്ക് മുഖ്യധാരയിലേക്കുള്ള പ്രവേശനം സുസാധ്യമാക്കും. ഇതുവരെ ആരും അവരെ മുഖ്യധാരയിലേക്കു പ്രവേശിപ്പിച്ചിട്ടില്ലല്ലോ ? അത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ അഭാവം മൂലം തന്നെയല്ലേ ?

    മറ്റുള്ളവരെ പ്രീണിപ്പിക്കാന്‍ മുഖസ്തുതി പറയുന്നതും സ്വാര്‍ത്ഥ താല്പര്യത്തിനായി വിദേശികള്‍ക്ക് ഈ മണ്ണ് അടിയറ വെച്ചതും അധികാരികളായിരുന്ന സവര്‍ണരാണ്. സ്വാതന്ത്ര്യത്തിനു ശേഷം വീണ്ടും വീണ്ടും രാജ്യത്തെ ഒറ്റുകൊടുക്കുന്നതും തീറെഴുതി കൊടുക്കുന്നതും അവരാണ്. കള്ളം പറഞ്ഞ് അയല്‍ക്കാരെ സന്തോഷിപ്പിക്കേണ്ട കാര്യം എനിക്കില്ല. ഞാനൊരു അവര്‍ണ-ആദിവാസി-ദളിത്-മൌദൂതിയന്‍ അച്ചുതണ്ടുകാരനായ കൂലിക്കാരനല്ല. സത്യം പറയുമ്പോള്‍ നിങ്ങള്‍ക്കങ്ങനെ തോന്നുന്നെങ്കില്‍ ഞാനെന്തു ചെയ്യാന്‍ !

    മറുപടിഇല്ലാതാക്കൂ
  14. ഞാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അല്ല.പക്ഷെ ചില RSS കാരെ നേരില്‍ അറിയും അത് വഴി അവരുടെ പുസ്തകങ്ങളും ആശയങ്ങളും മനസ്സിലാകാന്‍ ശ്രമിച്ചിട്ടുണ്ട്.
    അവര്‍ ഒരിക്കലും വ്യക്തി പൂജയുടെ ആളുകള്‍ ആയി തോന്നിയിട്ടില്ല . ഡോക്ടര്‍ കേശവ ബാലരാമിനെ പോലും ആദര്‍ശം കഴിഞ്ഞേ ആദരിക്കുന്നുള്ളൂ. അവരുടെ ഗുരു എന്നാ സങ്കല്പം തന്നേയ് അവരുടെ ധ്വജം ആണ് എന്നാണ് എന്റെ ചെറിയ അറിവ്. താങ്കള്‍ മുന്‍പേ പറഞ്ഞ ആള്‍ അവരുടെ പരിപാടിയില്‍ പോയിട്ടുണ്ടെങ്കില്‍ അവരുടെ ആശയം പൂര്‍ണമായും മനസിലാകാതെ പോയ ആള്‍ ആണ്.
    During M. K. Gandhi's visit to RSS Camp accompanied by Mahadev Desai and Mirabehn at Wardha in 1934, he was surprised by the discipline and the absence of untouchability in RSS and commented "When i visited the RSS Camp. I was very much surprised by your discipline and absence of untouchablity "
    ട ent
    പിന്നേ ചെറിയ ഒരു സംശയം.. RSS ക്യാമ്പില്‍ ഫോട്ടോ എടുക്കാന്‍ പറ്റുമോ..?
    കൂട്ടതോടെയ് അല്ലാതെ ഒരാള്‍ മാത്രം ഈ ട്രൌസര്‍ ഇട്ടു നില്‍ക്കുന്ന ഫോട്ടോ ആദ്യമായിട്ടാണ് കാണുന്നത്..

    മുകളില്‍ പറഞ്ഞത് മുഴുവന്‍ RSS ആയി മാത്രം ബന്ധപെട്ടതാണ് BJP അല്ല


    തര്കതിന്നു വന്നത് അല്ല.. അറിയാവുന്നത് പറഞ്ഞു എന്ന് മാത്രം

    മറുപടിഇല്ലാതാക്കൂ
  15. ഇതില്‍ രണ്ട് കാര്യങ്ങളുണ്ട് .

    1 സവര്‍ണ്ണ സംഘടനയായ് ആ‍ാര്‍.എസ്സ്.എസ്സില്‍ ദളിതര്‍ പ്രവര്‍ത്തിക്കുന്നുണ്ട് (ഭാഗ്യം അതു സമ്മതിച്ചു)

    2, ഇത്രയൊക്കെ കടുത്ത അനീതി നിലനില്‍ക്കുന്നുണ്ടെങ്കിലും മേല്‍ പറഞ്ഞ കാര്യങളൊക്കെ ചെയ്യാന്‍ വേണ്ടി ഇന്നും ദളിതന്‍ ആര്‍.എസ്സ്.സ്സിലേക്ക് പോകുന്നുണ്ട്.(അതും സമ്മതിച്ചു)

    അല്ലെങ്കില്‍ പിന്നെ ഇങ്ങനെയൊരു ലേഖനത്തിന്റെ ആവശ്യമില്ലല്ലോ ? :)

    ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടെങ്കില്‍ ആര്‍.എസ്സ്.എസ്സില്‍ പ്രവര്‍ത്തിക്കുന്ന ദളിതര്‍ താനേ പുറത്തു വന്നോളും .

    പണ്ട് സത്യാന്വേഷി പറഞ്ഞതു പോലെ . ഇപ്പോ ഒരു ദളിതനും ജാതി പറയില്ല“ ഹിന്ദു “ എന്നേ പറയൂ . എന്ത് ചെയ്യും . ഈ സംഘ പരിവാരത്തിന്റെ ഒരു കാര്യമേ .

    നമ്പൂരിയും നായരും തീയ്യനും പെലയനും എന്നൊക്കെ പറഞ്ഞ് ഈ ഹിന്ദു പരിഷകള്‍ തമ്മിലടിച്ചില്ലെങ്കില്‍ പണ്ട് മദനി മഹാത്മാവ് പറഞ്ഞ 21 ലെ കത്തി അറബിക്കടലില്‍ എറിയുകയല്ലാതെ വേറെ നിര്‍വാഹമില്ല . അതാണ് ചില മനുഷ്യാവകാശ ജനകീയ മുന്നണി പോരാളികള്‍ ഈ ദളിത സ്നേഹം പറഞ്ഞ് നടക്കുന്നത് .

    അന്നു ഇരുപത്തൊന്നില്‍ ഊരിയ കത്തിക്ക് അവര്‍ണ്ണനേയും സവര്‍ണ്ണനേയും പ്രത്യേകിച്ച് തിരിച്ചറിവില്ലായിരുന്നു . എല്ലാം ഒറ്റ അക്കൌന്റിലാ വരവു വെച്ചത് .

    നിസ്സഹായ , അങ്ങയുടെ അറിവിലേക്ക്. ആര്‍.എസ്സ്.എസ്സില്‍ ഒരു ദിനേശന്‍ മാത്രമല്ല ഉള്ളത് . ഇന്നു കേരളത്തില്‍ സംഘടനയുടെ പകുതിയിലധികം പ്രവര്‍ത്തകരും അതിനെ നിയന്ത്രിക്കുന്നവരില്‍ ഭൂരിഭാഗവും അവര്‍ണ്ണരെന്നു നിങ്ങള്‍ വിളിക്കുന്നവരാണ്. അവര്‍ക്ക് തോന്നണം .അല്ലാതെ ഒരു ദിനേശനെ വെച്ച് ഡി എച് ആര്‍.എമ്മും പോസ്റ്റര്‍ ഫ്രന്‍ഡും എത്ര കളിച്ചാലും അതൊന്നും മതിയാകില്ല.(12 ശതമാനം നായനും 2 ശതമാനം നമ്പൂരിയും ഉള്ളതില്‍ മുക്കാല്‍ പങ്കും സി പീമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും കൂടെയാ )

    ഒന്നു കൂടി . ലേഖനത്തില്‍ ഭീമാബദ്ധങ്ങളുന്ന് ലേഖികയോട് പരയുക . കരുതിക്കൂട്ടി എഴുതുന്നതല്ലേ . അല്പം ഹോം വര്‍ക്കൊക്കെ ചെയ്യാമല്ലൊ . പ്രത്യേകിച്ചും പത്തു വര്‍ഷം ആര്‍.എസ്സ്.എസ്സ് കാരനായ ദിനേശനെ കൊണ്ട് പറയിപ്പിക്കുവല്ലേ . ആ ഗണഗീതമെങ്കിലും ശരിക്കെഴുതാമായിരുന്നു :) വായിക്കുന്ന മറ്റു ദളിത് ആര്‍.എസ്സ്.എസ്സ് കാരെങ്കിലും വിശ്വസിക്കേണ്ടെ ?

    മറുപടിഇല്ലാതാക്കൂ
  16. @thadhagathan,
    ഈ പോസ്റ്റില്‍ വ്യക്തിപൂജയെ കുറിച്ച് പറഞ്ഞിട്ടില്ല. അപകടകരമായ ആശയ പൂജയാണ് അവിടെ നടക്കുന്നത്. അതിന് ഇരയായി അന്യമതക്കാരെ ദ്രോഹിക്കാന്‍ പഠിച്ച ഒരാള്‍ ജാതിവിവേചനം എന്ന ക്രൂരയാഥാര്‍ഥ്യം മനസ്സിലാക്കി അതില്‍(RSS)നിന്നും പുറത്തുചാടി അത്രയേ ഉള്ളൂ കാര്യങ്ങള്‍.

    ഗാന്ധിയുടെ സര്‍ച്ചിഫിക്കറ്റ് RSS-കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് വിഢ്ഢിത്തവും അപഹാസ്യവുമാണ്.
    സംഘടനക്കുള്ളില്‍, RSS-ന്റെ പൊതു പ്രവര്‍ത്തനതില്‍ untouchability കാണിച്ചാല്‍ സംഘടന കാണില്ലല്ലോ ! അത് പ്രകടമാകുന്നത് ജീവിത്തിന്റെ മറ്റു തലങ്ങളിലാണ്.ആ അനുഭവങ്ങളാണ് ഈ ലേഖനത്തില്‍ പങ്കുവെക്കുന്നത്.
    ഫോട്ടോ എടുക്കുന്ന കാര്യം താങ്കള്‍ക്ക് ഉറപ്പില്ലല്ലോ ? അപ്പോള്‍ പറയേണ്ട കാര്യമില്ല.

    മറുപടിഇല്ലാതാക്കൂ
  17. @വായുജിത്,
    1)ആര്‍.എസ്സ്.എസ്സില്‍ ദളിതരും ആദിവാസികളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കു തര്‍ക്കം ?!
    തോട്ടിപ്പണി ചെയ്യാന്‍ അവര്‍ വേണം.വിറകുവെട്ടികളും വെള്ളം കോരികളുമാകാന്‍ അവര്‍ വേണം. അവരുടെ ജാതിയെ തന്നെ തല്ലാന്‍ സവര്‍ണന്‍ പറഞ്ഞാല്‍ അവര്‍ ചെയ്യും. ഇവരെ ഉപയോഗിച്ചല്ലേ മുസ്ലീങ്ങളെ ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യിച്ചത്. സഹസ്രാബ്ദങ്ങളായുള്ള അടിമത്തിത്തിന്റെ അനുസരണ ദിനേശനെ പോലെ ചിലരെങ്കിലും തിരിച്ചറിയുന്നു.

    2)സമ്മതിച്ച കാര്യം തന്നെ. അവര്‍ക്കു തിരിച്ചറിവുണ്ടാക്കാനും സവര്‍ണനു വേണ്ടി ചാവേറാകാതിരിക്കാനും പഠിപ്പിക്കുകയാണ് അവരുടെ സംഘടന. അതില്‍ അവര്‍ വിജയിക്കുമോ ? എനിക്കറിയില്ല. സംഘടനയെ ഭീകരപ്രസ്ഥാനമാക്കി അടിച്ചമര്‍ത്തിയാല്‍ തീര്‍ച്ചയായും വിജയിക്കില്ലല്ലോ! അവരുടെ ഏതുതരം ഉയര്‍ത്തെഴുന്നേല്‍പ്പിനേയും തടയുകയെന്നത് സവര്‍ണരുടെ പൊതുആവശ്യമാണ്. അതില്‍ കാണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ്, ബി.ജെ.പി വ്യത്യാസമില്ല. പ്രധാന ലക്ഷ്യം വിഭവപങ്കാളിത്തം കൊടുക്കരുതെന്നു തന്നെ. അതിന് ദളിതനും ആദിവാസിയും അതേ അവസ്ഥയില്‍ തുടരേണ്ടത് എല്ലാവരുടേയും ആവശ്യമാണ്.

    ഒരു ഗണേശഗീതം തെറ്റിച്ചെന്നതിനാല്‍ ദിനേശന്‍ ആ‍ര്‍.എസ്സ്.എസ്സില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണോ പറഞ്ഞു വരുന്നത്! ഇതൊക്കെ ആ സ്ഥലങ്ങളിലുള്ള പേരെടുത്തു പറഞ്ഞിട്ടുള്ള പ്രവര്‍ത്തകരും സംഭവങ്ങളും ഉള്ളതാണോ എന്നു തിരക്കിയാല്‍ പോരെ. ഇത്രയും കള്ളക്കഥ തട്ടിക്കൂട്ടാനുള്ള ബുദ്ധിയൊന്നും ദിനേശനും ഡി.എച്ച്.ആര്‍.എമ്മിനും ഇല്ല. അവര്‍ വെറും ദളിതരാണ്, സവര്‍ണരല്ല വായൂജിത്തേ !

    മറുപടിഇല്ലാതാക്കൂ
  18. ഒരു ആര്‍.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍ വായിച്ചു, കൊള്ളാം നന്നായിട്ടുണ്ട്,
    മനസ്സില്‍ കരുതിയതിലും ഭീകരം ആണ് 'അവര്‍' എന്ന തിരിച്ചറിവ് വല്ലാതേ അലോസരപെടുത്തുന്നു.....

    മറുപടിഇല്ലാതാക്കൂ
  19. നിസ്സഹായന്‍ .

    ദിനേശന്‍ ആര്‍.എസ്സ്.എസ്സില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ. പക്ഷെ ദിനേശന്റെ പേരില്‍ ആ എഴുതി കൂട്ടിയതിലൊക്കെ ഭീമാബദ്ധങ്ങളുണ്ടെന്നെ ഞാന്‍ പറഞ്ഞുള്ളൂ.

    വളരെ വിശദമായും വ്യക്തമായും പറയാം . അനുവദിക്കുമെങ്കില്‍ .

    <<<>>>>

    നിസ്സഹായ ഈ ബുദ്ധിയൊന്നും ദളിതരുടെ തലയില്‍ നിന്നു വരുന്നതല്ല . ഈ ഐഡിയകളൊക്കെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ദളിത് പേരില്‍ ഓര്‍ക്കൂട്ട് കമ്മ്യൂണിറ്റികളിലും മറ്റ് ചര്‍ച്ചാവേദികളിലും പ്രചരിപ്പിച്ചിരുന്നു. (പാകിസ്താനെ വല്ലതും പറഞ്ഞാല്‍ നോവുന്ന പ്രത്യേക തരം ദളിതര്‍ അന്നേ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികളില്‍ ചര്‍ച്കയായിരുന്നു )

    തഥാഗതനു ഉറപ്പുകാണില്ല . പക്ഷെ എനിക്കുറപ്പുണ്ട് . ആര്‍.എസ്സ്.എസ്സ് ക്യാമ്പില്‍ (ദിനേശന്‍ പറഞ്ഞ ക്യാമ്പില്‍ )ഫോട്ടോ എടുക്കാറില്ല. മൊബൈല്‍ ഫോണും അനുവദനീയമല്ല. 1999 ഇല്‍ എന്തായാലും മൊബൈല്‍ ഫോണ് വ്യാപകവുമല്ല.(അത് ചര്‍ച്ചയില്‍ അത്ര വലിയ സ്വാധീനം ചെലുത്താത്തത് കൊണ്ട് പറഞ്ഞില്ലെന്നേ ഉള്ളൂ)

    മറുപടിഇല്ലാതാക്കൂ
  20. 1, മുസ്ലിമിനെ മേത്തന്‍ എന്നും ക്രിസ്ത്യാനിയെ സായിപ്പെന്നുമേ വിളിക്കാവൂ !!!!

    ഇതിലും വലിയ ഒരു തമാശ ഞാന്‍ കേട്ടിട്ടില്ല .ഇത് പറഞ്ഞു കൊടുക്കാന്‍ വേണ്ടിയാണോ ഇത്ര കഷ്ടപ്പെട്ട് ക്യാമ്പ് നടത്തുന്നത് . അപ്പോള്‍ ഐറ്റിസിയും അതിനു ശേഷമുള്ള ക്യാമ്പുകളും കഴിഞ്ഞ മുസ്ലിം ക്രിസ്ത്യന്‍ സഹോദരന്മാര്‍ ഇതൊക്കെ എങ്ങനെ കേട്ടുനിന്നോ ആവോ .

    2 സേവനം ചെയ്യുമ്പോള്‍ സവര്‍ണ്ണര്‍ ആജ്ഞാപിക്കും , ദളിതര്‍ മാലിന്യം വാരും .

    നിസ്സഹായാ അത്യാവശ്യം മനസ്സിരുത്തി ഒന്നു ചിന്തിക്കൂ . അങ്ങനെ ഒരു സംഘടന എങ്ങനെ വളരും. എങ്ങനെ അതില്‍ കൂടുതല്‍ കൂടുതല്‍ ദളിതര്‍ പ്രവര്‍ത്തിക്കുന്നു ?? ഇതൊക്കെ വായിച്ചാല്‍ ആര്‍.എസ്സ്.എസ്സിലെ സ്വയം സേവകര്‍ ചിരിക്കും . കാരണം അവര്‍ നേരിട്ടു പങ്കെടുക്കുന്ന , പങ്കെടുത്തിട്ടുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ ആജ്ഞാപിക്കാന്‍ വേണ്ടി ആരും മാറി നില്‍കാറില്ല എന്നവര്‍ക്കറിയാം .(ആര്‍.എസ്സ്.എസ്സിലേക്കു ദളിതന്‍ വരുന്നത് തടയാന്‍ ഇത്ര ബുദ്ധി പോരാ. )

    മറുപടിഇല്ലാതാക്കൂ
  21. 3. സവര്‍ണ്ണര്‍ പറയുന്നു അവര്‍ണ്ണര്‍ അനുസരിക്കുന്നു (മേല്‍ ജാതി ആര്‍.എസ്സ്.എസ്സ് , കീഴ്ജാതി ആര്‍.എസ്സ്.എസ്സ് )

    ഇങ്ങനെയാണെങ്കില്‍ കുടുങ്ങിയതു തന്നെ . ഇടയ്ക്ക് ജില്ലായോഗങ്ങളും സംസ്ഥാന യോഗങ്ങളുമൊക്കെ പ്രത്യെകം പ്രത്യേകം കൂടേണ്ടി വരും അവര്‍ണ്ണ ജില്ലാ നേതാക്കള്‍ക്ക് ഒരു യോഗം സവര്‍ണ്ണ ജില്ലാ നേതാക്കള്‍ക്ക് ഒരു യോഗം .
    എന്റെ ദൈവമേ ഇങ്ങനെയുള്ള മണ്ടത്തരങ്ങളാണല്ലൊ ഇവര്‍ ആര്‍.എസ്സ്.എസ്സ് നെ തകര്‍ക്കാന്‍ വേണ്ടി ഉപയോഗിക്കുന്നത് .

    ഐ റ്റി സി കഴിഞ്ഞതു കൊണ്ടോ ദളിതനായതു കൊണ്ടോ ആര്‍.എസ്സ്.എസ്സ് ന്റെ എല്ലാ യോഗങ്ങളിലും പങ്കെടുക്കാനൊക്കില്ല . എല്ലാ സംഘടനകളിലും അങ്ങനെയൊക്കെയല്ലേ .. ഒരു വാര്‍ഡിലെ എല്ലാ പ്രവര്‍ത്തകരും പഞ്ചായത്ത് നേത്രുയോഗത്തില്‍ പങ്കെടുക്കുമോ. ഇല്ലല്ലോ

    ദളിതനായതു കൊംണ്ട് മാത്രം സംഘം ഒരു യോഗത്തിലും ആരേയും മാറ്റി നിര്‍ത്തില്ല .അതു കൊണ്ട് മാത്രം അകത്ത് കയറ്റുകയുമില്ല .അത് ദളിതനായാലും സവര്‍ണ്ണനായാലും അങ്ങനെ തന്നെ.

    മറുപടിഇല്ലാതാക്കൂ
  22. ആ ഗണഗീതം ഇങ്ങനെയാട്ടോ..

    ---------------------

    നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെയാനമ്രം
    നമസ്‌കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ (നമസ്‌കരിപ്പൂ)

    എരിഞ്ഞുനീറി നിന്നുടെ ഹൃദയം തിങ്ങിടുമഴലാലേ
    ചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേ
    ഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്‍
    പ്രതിജ്ഞചെയ്തു പുനരധിഭാരത വിജയക്കൊടിനാട്ടാന്‍
    ഭാരത വിജയക്കൊടിനാട്ടാന്‍ (നമസ്‌കരിപ്പൂ)

    ഭവാന്റെയുല്‍ക്കട തപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍
    ‍ജഗത്തിലുണ്ടോ മായാബന്ധം ജീവന്മുക്തന്‍ നീ
    വിശുദ്ധമാം നിന്‍ ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍
    ‍വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീ
    മഹാശയ കത്തിയെരിച്ചു നീ(നമസ്‌കരിപ്പൂ)

    ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ
    ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം
    അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍
    ‍സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ
    മഹാശയ ആഹുതി ചെയ്തു നീ (നമസ്‌കരിപ്പൂ)

    ഭവാനൊരാളന്നിന്നു ലക്ഷം, നിന്നിതു വന്മരമായ്‌
    അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നു
    വെളിച്ചമേല്‍ക്കാതനിശം ബീജം ശ്വാസം മുട്ടേണം
    മുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍, പാരിനു തണലേകാന്‍
    എന്നുംപാരിനു തണലേകാന്‍ (നമസ്‌കരിപ്പൂ)

    മറഞ്ഞുപോയ്‌ നിന്‍ സ്ഥൂലശരീരം മായാലോകത്തില്‍
    നിലച്ചുപോയ്‌ നിന്‍ ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍
    ‍യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്‌പജലത്താലേ
    പവിത്രമാം നിന്‍ സ്‌മരണ മഹാശയ ഞങ്ങള്‍ക്കാലംബം
    എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)

    മരിച്ചുപോയ്‌ നീ അണുവണുവായി ഞങ്ങള്‍ക്കുയിരേകാന്‍
    ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്‍
    വിശിഷ്‌ടമാം നിന്‍ ജീവിതമുജ്‌ജ്വലമാശയഗംഭീര്യം
    പവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാലംബം
    എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)

    അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു
    പ്രപഞ്ചമേതോ സത്യയുഗത്തിന്‍ പ്രതീക്ഷകൊള്ളുന്നു
    അജയ്യശക്തിത്തികവാര്‍ന്നുയരും ഭാരതഭാവിഗുരോ
    ഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടും
    എന്നും വാഴ്ത്തിപ്പാടീടും (നമസ്‌കരിപ്പൂ)

    മറുപടിഇല്ലാതാക്കൂ
  23. ----- ലിംഗഭാഗത്ത് 'വൃഷ്ണപ്രഹരും' ആയി മാറും".

    ഒരൽ‌പ്പമെങ്കിലും ആധികാരികതക്കു ശ്രമിക്കാമായിരുന്നു. നല്ല ബെസ്റ്റ് ആജ്ഞ. ഹഹ...

    മറുപടിഇല്ലാതാക്കൂ
  24. പാവം നിസ്സഹായന്‍ ചേട്ടന്‍... ഒറൊന്നു പറഞ്ഞൊപ്പിച്ചു വരുമ്പോള്‍ പരിവാര്‍ സവര്‍ണര്‍ വന്ന് അതെല്ലാം കൊളമാക്കും. പാവം എന്തു ചെയ്യാനാ സംഘപരിവാറാണ് ഭാരതത്തെ അഫ്ഗാനും പാക്കിസ്ഥാനുമൊക്ക ആക്കി മറ്റുന്നതിനു പ്രധാന തടസ്സം എന്നു പുള്ളിക്കറിയാം... ഇപ്പം 19താമത്തെ അടവാണു നോക്കുന്നത്... സവര്‍ണ്ണ-അവര്‍ണ്ണ അടവ്..

    മറുപടിഇല്ലാതാക്കൂ
  25. @പ്രവീണ്‍ വട്ടപ്പറമ്പത്ത്,
    ലിംഗപ്രഹരോ ധ്വജപ്രഹരോ മതിയായിരുന്നു പ്രവീണേ. ഇത് പാവം ദിനേശനെ ആരോ പറഞ്ഞു പഠിപ്പിച്ച് പറയിച്ചതായിരിക്കാം. ദിനേശന്‍ വിവരിച്ച ക്രിസ്ത്യാനിയെ കൈയേറ്റം ചെയ്ത സംഭവങ്ങളും കെട്ടു കഥയായിരിക്കണം. സംഘപരിവാറികള്‍ക്കെല്ലാം കൂടി അതും കൂടി നിഷേധിച്ചു കൂടേ ?

    മറുപടിഇല്ലാതാക്കൂ
  26. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  27. @ vaayujith ആര്‍.എസ്സ്.എസ്സ് ക്യാമ്പില്‍ (ദിനേശന്‍ പറഞ്ഞ ക്യാമ്പില്‍ )ഫോട്ടോ എടുക്കാറില്ല. മൊബൈല്‍ ഫോണും അനുവദനീയമല്ല. 1999 ഇല്‍ എന്തായാലും മൊബൈല്‍ ഫോണ് വ്യാപകവുമല്ല.(അത് ചര്‍ച്ചയില്‍ അത്ര വലിയ സ്വാധീനം ചെലുത്താത്തത് കൊണ്ട് പറഞ്ഞില്ലെന്നേ ഉള്ളൂ)

    ചര്‍ച്ചയില്‍ സ്വാധീനം ഉണ്ട് വായുജിത്തേ, ആ പിക്സ് കണ്ടാല്‍ അറിയാം കരി വാരി തേക്കാന്‍ പ്രത്യേകം എടുതിട്ടുള്ളതാണെന്ന്. അല്ലാതെ ദളിത പുനരുദ്ധാരണം ഒന്നും അല്ല ഈ പോസ്റ്റിന്റെ പിന്നിലുള്ള ലക്‌ഷ്യം.

    പിന്നേ, നിസ്സഹായന്‍ , വ്യക്തി പൂജ എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് സവര്‍ണ/ മനുഷ്യ പൂജ ഇല്ല എന്നതാണ് . ധ്വജം അഥവാ കൊടിയേ ഗുരുവായി കരുതുവാന്‍ പറഞ്ഞാന്‍ അങ്ങിനെ കരുതണം അല്ലാതെ അടുത്ത വീട്ടിലെ ചേട്ടന്മാരെ ആദര്‍ഷ പുരുഷന്‍ മാരാകരുത്. കാശ് കിട്ടിയാല്‍ ആ ചേട്ടന്മാര്‍ കാലു മാറും. പാവം മനുഷ്യന്‍. അത് കൊണ്ടാണ് അവരുടെ ആദര്‍ശം ഗുരു ആയി കാണാന്‍ പറഞ്ഞത്. ഇത് അവരുടെ ( ആദര്‍ശത്തെ എന്താണെന്നും )പുസ്തകങ്ങളില്‍ വ്യക്തമായി പറയുന്നുണ്ട്.
    താങ്കള്‍, നിസ്സഹായന്‍, R S S നെ കുറിച്ച് പഠിച്ചിട്ടുണ്ടോ.അവരുടെ ഏതെങ്കിലും പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

    "ഗാന്ധിയുടെ സര്‍ച്ചിഫിക്കറ്റ് RSS-കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് വിഢ്ഢിത്തവും അപഹാസ്യവുമാണ്."
    എന്തേ ഗാന്ധിജി പറഞ്ഞാല്‍ കേള്‍കാന്‍ പാടില്ലേ..? ambedkarum, budhanum ഓക്കേ പറയുന്നത് പലയിടത്തും പൊക്കി അടികാരുണ്ടല്ലോ.

    വിമര്‍ശിക്കണം.മുന്‍വിധിയില്ലാതെ അറിഞ്ഞു കൊണ്ട് ...പഠിച്ചു കൊണ്ട്,വിമര്‍ശിക്കണം.

    തീവ്ര വാദത്തെ നമ്മല്ല്ക് വാദിച്ചു തോല്പിക്കം. അത് വാദങ്ങള്‍ ആണ്. എല്ലാവരിലും തീവ്രമായ വാദങ്ങള്‍ ഉണ്ട് താങ്കള്‍ക്കും. പക്ഷെ ഭീകര വാദം നമ്മള്‍ ശ്രദ്ധിക്കണം, നമ്മുടെ നാടിനെ ഒറ്റി കൊടുക്കുന്ന ഭീകര വാദികളായ ആളുകളെ കുറിച്ച് കൂടതല്‍ പറയുവാനും താങ്കളെ പോലുള്ളവര്‍ നട്ടെല്ല് കാണിക്കണം. പൈസ മേടിച്ചു പേന ഉന്തരുത്‌.

    "ഇത്രയും കള്ളക്കഥ തട്ടിക്കൂട്ടാനുള്ള ബുദ്ധിയൊന്നും ദിനേശനും ഡി.എച്ച്.ആര്‍.എമ്മിനും ഇല്ല. അവര്‍ വെറും ദളിതരാണ്, സവര്‍ണരല്ല വായൂജിത്തേ"

    ഇതാണ് 80% പേരുടെ രോഗം. അപകര്‍ഷതാ ബോധം.
    ഇതൊന്നു വായിച്ചു അര്‍ഥം മനസിലാകണം കേട്ടോ..
    "Athmaiva hyAthmanO bandhu: Athmaiva riputAthmana" (githa 6-5)

    മറുപടിഇല്ലാതാക്കൂ
  28. @thadhagathan,
    ഞാന്‍, താങ്കള്‍ ഉദ്ധരിച്ച ഭഗവത് ഗീതാ ശ്ലോകം വായിച്ച് അര്‍ത്ഥം മനസ്സിലാക്കി. അതിങ്ങനെയല്ലേ :-

    "ഉത്തരേദാത്മനാത്മാനം
    നാത്മാനമവസാദയേത്-
    ആത്മൈവ ഹ്യാത്മനോ ബന്ധു-
    രാത്മൈവ രിപുരാത്മനഃ "-
    (ആത്മാവിനെ ആത്മാവിനാല്‍ ഉയര്‍ത്തണം. ആത്മാവിനെ അധഃപതിപ്പിക്കരുത്. എന്തെന്നാല്‍ ആത്മാവിന്റെ ബന്ധു ആത്മാവു തന്നെ. ആത്മാവിന്റെ ശത്രുവും ആത്മാവു തന്നെ ).

    ഇതിലെന്താണ് സുഹൃത്തെ ഇത്ര ഗഹനമായ തത്വചിന്ത ? അവനവന്റെ മിത്രവും ശത്രുവും അവനവന്‍ തന്നെയെന്ന് സാമാന്യപ്രജ്ഞയുള്ള ആര്‍ക്കുമറിയാം. സര്‍വസാധാരണമായ ഒരു ലോകതത്വം സംസ്കൃതത്തില്‍ ഭഗവത്ഗീതയിലെഴുതിയിട്ടുണ്ടെന്നതിനാല്‍ അതങ്ങ് മഹത്തരമാകുമോ ?

    കള്ളും ചാരായവും ഫോറിനും കഞ്ചാവും അടിച്ച് ആരോഗ്യവും ബോധവും നഷ്ടപ്പെടുത്തി അധ്വാനിച്ചുണ്ടാക്കിയ ചില്ലിക്കാശ് മദ്യ-മയക്കുമരുന്ന് ലോബിക്കു കൊടുത്ത്, കുടുംബത്തെ വഴിയാധാരമാക്കി, രാഷ്ട്രീയപ്പാര്‍ട്ടികളുടെ വോട്ടുകുത്തികളായി അധഃപതിച്ചു കിടന്നവരുടെ ആത്മാവിനെ ഉയര്‍ത്താന്‍ വേണ്ടി അവര്‍ തന്നെ ഉണ്ടാക്കിയതാണ് ഡി.എച്ച്.ആര്‍.എം. അപ്പോള്‍ അവര്‍ ഭഗവത് ഗീതാവാക്യം സാര്‍ത്ഥകമാക്കിയെന്ന് ആശ്വസിക്കൂ സുഹൃത്തെ.

    മറുപടിഇല്ലാതാക്കൂ
  29. @thadhagathan,

    "തീവ്രവാദത്തെ നമ്മക്ക് വാദിച്ചു തോല്പിക്കം. അത് വാദങ്ങള്‍ ആണ്. എല്ലാവരിലും തീവ്രമായ വാദങ്ങള്‍ ഉണ്ട് താങ്കള്‍ക്കും. പക്ഷെ ഭീകരവാദം നമ്മള്‍ ശ്രദ്ധിക്കണം, നമ്മുടെ നാടിനെ ഒറ്റി കൊടുക്കുന്ന ഭീകരവാദികളായ ആളുകളെ കുറിച്ച് കൂടതല്‍ പറയുവാനും താങ്കളെ പോലുള്ളവര്‍ നട്ടെല്ല് കാണിക്കണം. പൈസ മേടിച്ചു പേന ഉന്തരുത്"

    സുഹൃത്തെ ഒരുതരത്തിലുള്ള ഭീകരവാദത്തെയും പിന്തുണക്കുന്ന ആളല്ല ഞാന്‍. അത് ഇസ്ലാമായാലും ഹിന്ദുവായാലും ഡി.എച്ച്.ആര്‍.എമ്മായാലും. പക്ഷേ ജനാധിപത്യപരമായി സംഘടിച്ച് അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന ദളിതരെ ഭീകരവാദത്തിന്റെ പേരില്‍ താറടിച്ച് വേട്ടയാടുന്നതിനോട് മനുഷ്യനെന്ന നിലയില്‍ യോജിക്കാനാകുന്നില്ല.അവര്‍ക്കെതിരെ എല്ലാ രാഷ്ട്രീയകക്ഷികളും പ്രത്യയശാസ്ത്രഭേദം മറന്ന് ഒറ്റക്കെട്ടായി നീങ്ങിയത് അവര്‍ ഭീകരവാദികളായിട്ടല്ല, മറിച്ച് അവര്‍ ആരുടെ കീഴിലും നില്‍ക്കാതെ സ്വന്തമായ രാഷ്ട്രീയനിലപാടിലേക്ക് മാറുന്നത് തടയാനായിരുന്നു. വേട്ടയാടാനുള്ള എളുപ്പമാര്‍ഗവും ഭീകരവാദാരോപണമായിരുന്നു. പാര്‍ശ്വവത്കൃതരോട് അനുതാപം പ്രകടിപ്പിക്കുന്നവരെ പൈസവാങ്ങി പേന ഉന്തുന്നവരായും ഭീകരവാദികളെ പിന്തുണക്കുന്നവരായും ചിത്രീകരിക്കുന്ന താങ്കളെപ്പോലുള്ളവര്‍ അല്പം മനുഷ്യത്വം കാണിക്കാന്‍ അപേക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  30. Lets wait for same type reterospection from the backward masses from Kannur, where targeted political killings were seen on a day to day basis(luckily the murders have come down substantialy during last few years). As vellapally has rightly pointed out that its the poor Theeyas(Ezhavas) who are losing their life

    മറുപടിഇല്ലാതാക്കൂ
  31. ദലിതന്റെ ജീവിത കഥ ചിലർക്കെങ്കിലും സംശയുണ്ടാക്കു
    ന്നത് കൌതുകകരമാണ്.വിപ്ലവകാരികൾ അവരുടെ കഥ
    പറയുന്നു.കള്ളൻ അവന്റെ കഥപറഞ്ഞു.വേശ്യ അവളുടെ
    കഥ പറഞ്ഞു.ഇവിടെ ദേശസ്നേഹത്തിന്റെ/വിപ്ലവത്തിന്റെ/
    സ്വർഗ്ഗ രാജ്യത്തിന്റെ/ജനാധിപത്യത്തിന്റെ യൊക്കെ പേരിൽ
    ദലിതനെ പങ്കിട്ടെടുത്തവരോട് വിയോജിച്ച് സ്വന്ത സമുഹത്തിന്റെ
    യാഥാർത്ഥ്യങ്ങളിലേക്ക് തിരിച്ചു വന്നത് കുറ്റകരമായി കാണുന്നവർ
    ഒന്നിച്ചു നിന്നാണ് ഇവരെ തീവ്രവാദികളും,കൊലപാതകികളുമൊക്കെ
    യാക്കി മാറ്റുന്നത്.
    മുമ്പ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രശ്സ്ത കഥാകൃത്ത് ഉണ്ണി.ആർ.
    സമാനമായൊരു അനുഭവം പങ്കുവെച്ചിരുന്നു.ഫാസ്സിസം(ദേശസ്നേഹമെന്നു
    വേണ്ടവർക്കു വായിക്കാം)ഇതര മതസ്ഥരെ/വിശ്വാസികളെ ശത്രുക്കളാക്കി
    ,കൊല്ലെപ്പെടേണ്ടവരാക്കി സ്ഥാപിക്കുന്നതോടെ അതിനുള്ള സേനകളെ
    സജ്ജമാക്കേണ്ടി വരും.അതിനുള്ളിൽ ഏറ്റവും പീഡിതരായ ദലിതുകളും
    പെടും.ഗുജറാത്തിലും,ഒറീസയിലും അതു കണ്ടതാണ്.

    മറുപടിഇല്ലാതാക്കൂ
  32. ഈ മഹത് വ്യക്തി ഇപ്പോള്‍ എവിടെയാണ് എന്ന് കൂടി പറയാമോ അറിയാവുന്നവര്‍

    മറുപടിഇല്ലാതാക്കൂ
  33. @ചാര്‍‌വാകന്‍‌,
    പറഞ്ഞ് പറഞ്ഞ് ആര്‍.എസ്.എസ്സ് വക്താക്കളുടെ അഭിപ്രായം ദിനേശന്‍ എന്ന ദളിതന്റെ പേരില്‍ തട്ടിക്കൂട്ടിയുണ്ടാക്കിയ കള്ളക്കഥയാണ് ഇവിടെ അവതരിപ്പിച്ചതെന്നാണ്. അതിനാല്‍ ആര്‍.ഉണ്ണിയെന്ന സവര്‍ണ കഥാകൃത്തിന്റെ ആര്‍.എസ്.എസ്സ് അനുഭവങ്ങള്‍ പോസ്റ്റാക്കണമെന്നു വിചാരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  34. @പാക്കരന്‍,
    "ഈ മഹത് വ്യക്തി ഇപ്പോള്‍ എവിടെയാണ് എന്ന് കൂടി പറയാമോ അറിയാവുന്നവര്‍"

    തട്ടിക്കളയാനാണോ പാക്കരാ, പാവമല്ലേ ജീവിച്ചു പൊക്കോട്ടെ !

    മറുപടിഇല്ലാതാക്കൂ
  35. @redcorr,

    ഹിന്ദുത്വത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു ഹിന്ദു ഐഡിയോളജി ഉണ്ടെന്നു പറയാനാകുമോ ?! വേണമെങ്കില്‍ ഈ ഭൂവിഭാഗത്തില്‍ നാളിതുവരെ ഉണ്ടായിട്ടുള്ള എല്ലാ പ്രാചീന ചിന്താധാരകളേയും ചേര്‍ത്ത് ഭാരതീയ ദര്‍ശനങ്ങള്‍ എന്നു വിളിക്കാം. അവയില്‍ ബ്രാഹ്മണികമെന്നു പറയാവുന്ന, വേദാന്തങ്ങളെ പിന്തുണച്ചുവരുന്ന ചിന്താസരണിയേയും അനുബന്ധ വ്യാഖ്യാനങ്ങളെയും ഭാഷ്യങ്ങളെയും ആയിരിക്കാം ഹിന്ദു ഐഡിയോളജി എന്നു വിളിക്കാവുന്നത്. അതും തീര്‍ത്തും പ്രതീലോമകരവും മനുഷ്യവിരുദ്ധവും തന്നെ. ആ ദര്‍ശനങ്ങളില്‍ അദ്വൈതത്തെ പൊക്കിക്കാണിച്ചു കൊണ്ട്, വൈദികമത്തെ അല്ലെങ്കില്‍ ബ്രാഹ്മണമതത്തെ വെള്ളപൂശിയെടുക്കാനുള്ള ഹീനശ്രമമാണ് നടക്കുന്നത്. നന്മകളൊന്നുമില്ലാത്ത പരസ്പരവിരുദ്ധമായ എല്ലാ ദര്‍ശനധാരകളും ഉള്‍ചേര്‍ന്നതാണ് ഹിന്ദുവിന്റെ ഐഡിയോളജി, അല്ലാതെ അത് അദ്വൈതം മാത്രമല്ല. ബ്രാഹ്മണികതയ്ക്കു വെല്ലുവിളിയുയര്‍ത്തിയ ജൈന-ബുദ്ധദര്‍ശനങ്ങളെ മുഴുവന്‍ ഹിന്ദുവിന്റെ സ്വത്തായി അവകാശപ്പെട്ടുകൊണ്ട്, എന്തിന് ദശാവതാരത്തില്‍ നിന്നും ബലരാമനെ പുറന്തള്ളി ബുദ്ധനെ അതില്‍ ഉള്‍ച്ചേര്‍ത്ത് സ്വന്തം മുഖം മിനുക്കാനുള്ള കൃത്രിമ ചരിത്രരചനയ്ക്കു പോലും മടിക്കാത്ത(എന്‍.ഡി.എ ഭരണകാലത്ത്) നീചന്മാരാണ് ഹിന്ദുത്വവാദികള്‍! മാനവികോന്മുഖമായ യാതൊന്നും ആധുനികസൃഷ്ടിയായ ഹിന്ദുമതത്തിലോ അതില്‍നിന്നും വ്യത്യസ്ഥമല്ലാത്ത ഹിന്ദു ഐഡിയോളജിയിലോ അവശേഷിക്കുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  36. നാട്ടുവിശേഷത്തില്‍ വന്ന ദിനേശന്റെ അനുഭവകുറിപ്പ്‌ പലരെയും വലാതെ നോവിക്കുന്നുണ്ട്‌ അത്‌ കൊണ്ടാണ്‌ ഈ ലേഖനത്തിലെ നിസാരമായ കാര്യങ്ങളെ പര്‍വ്വതീകരിച്ച്‌ ലേഖനത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത്‌.
    ഇത്തരത്തില്‍ നിരവധി സംഘപരിവാരികളുടെ വേദന ഗൂഢാലോചനയായപ്പോഴാണ്‌ വര്‍ക്കല കൊലപാതകം ഉണ്ടാത്‌ അതിലേക്ക്‌ പിന്നീട്‌ വരാം..
    ദിനേശന്റെ ഫോട്ടോ ക്യാമ്പില്‍ വച്ച്‌ എടുത്തതാണെന്ന്‌ ലേഖനത്തില്‍ എവിടെയും പറയുന്നില്ല. വര്‍ഷങ്ങളായി ആര്‍.എസ്‌.എസില്‍ പ്രവര്‍ത്തിച്ചിരുന്ന ദിനേശന്റെ കയ്യില്‍ ഉണ്ടായിരുന്ന യൂനിഫോമിട്ടാണ്‌ ദിനേശന്റെ ഫോട്ടോ എടുത്തത്‌ അതിന്‌
    1999 വരെ പോകണമെന്നും മൊബൈല്‍ വേണമെന്നും വാശിപിടിക്കരുത്‌. (ദിനേശന്റെ കൈവശമുണ്ടായിരുന്ന ബല്‍റ്റ്‌ നഷ്ടപ്പെട്ടിരുന്നു)
    പിന്നെ ദിനേശനെ തിരയുന്നവരോട്‌
    ദിനേശന്‍ കൊല്ലം ജില്ലയില്‍ ഡി.എച്ച്‌.ആര്‍.എമ്മിന്റെ മുഴുവന്‍സമയ പ്രവര്‍ത്തനത്തിലാണ്‌ ഇപ്പോള്‍ അദ്ദേഹവുമായി സംസാരിക്കണം ജിവിച്ചിരിപ്പുണ്ടോ ബോധ്യമാകണമെങ്കില്‍ ഇ ഐ ഡിയില്‍ ബന്ധപ്പെടുക.
    ഒരു ദിനേശന്‍മാരെയല്ല നൂറ്‌ ദിനേശന്‍മാരെ പരിചയപ്പെടുത്തി തരാം...

    പശുഗോമാതാവാണ്‌ അത്‌ കൊണ്ട്‌ പശുവിറച്ചി തിന്നുന്നവരെ കൊല്ലാന്‍ ഒരു കത്തി എപ്പോഴും നാം കരുതണമെന്നാണ്‌ ആര്‍.എസ്‌.എസ്‌ പാഠപുസ്‌തകമായ വിചാരധാരയില്‍ പറയുന്നത്‌.
    കേരളത്തിലെ ആര്‍.എ്‌സ്‌.എസ്‌ ക്യാ്‌മ്പില്‍ പശുവിറച്ചി ബിരിയാണി കഴിക്കുന്ന സംഘപരിവാരക്കാരനാണ്‌ ദലിതനെ ആര്‍.എസ്‌.എസ്‌.ആക്കിയതില്‍ സംശയം പ്രകടിപ്പിക്കുന്നത്‌.
    dhrmsc@gmail.com

    മറുപടിഇല്ലാതാക്കൂ
  37. മനുഷ്യനെ മനുഷ്യനായി കണ്ട് മതങ്ങളുടെ പവിത്രത എല്ലാം മാനിച്ചു
    ഭാരതം എന്ന മഹാ രാജ്യത്തിന്റെ മക്കളായി നമുക്ക് ജീവിച്ചു കൂടെ..
    സംഘികള്‍ പറയുന്ന ഈ ഹിന്ദു രാഷ്ട്ര വാദത്തെ ഹൈന്ദവ മതത്തിന്റെ
    അക്കൌണ്ടില്‍ ആരും ചേര്‍ക്കരുത്. ഭാരതാംഭയുടെ നെഞ്ചകം പിളര്‍ത്തിയ
    കറുത്ത കരങ്ങളാണ് സംഘ പരിവാര്‍ ..രാജ്യത്തിന്റെ അഭിമാനമായ
    ഹേമന്ത് കര്‍ക്കരെയും വിജയ്‌ സലാസ്ക്കരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍
    സമയവും സന്ദര്‍ഭവും മുന്‍ കൂട്ടി നിശ്ചയിച്ച മഹാ ബുദ്ധിശാലികള്‍...
    പാകിസ്ഥാനും അഫ്ഗാനും ആക്കി ഇന്ത്യയെ മാറ്റാന്‍ ആഗ്രഹിക്കുന്നത്
    ആരാണെന്ന് അതെഴുതുന്നവനും നല്ല ബോധ്യമുണ്ട്.ഈ രാജ്യത്തിന്റെ അടിസ്ഥാന
    വര്‍ഗ്ഗം ഈ വര്‍ണ്ണ വേറിയന്മാരെ തിരിച്ചറിയുന്ന കാലം വിദൂരമല്ല..
    ശാന്തിക്കായ് തേടുന്നു.

    മറുപടിഇല്ലാതാക്കൂ
  38. ഹൈന്ദവ രാജ്യം കെട്ടിപ്പടുക്കുവാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയവരാണ് സ്വയം സേവകര്‍. ധര്‍മ പരിപാലനമാണ് അവരുടെ പണി. പക്ഷെ ഗാന്ധിയെ കൊന്നത് നേരിട്ട് ആര്‍ എസ് എസ് അല്ലെങ്കില്‍ പോലും ആര്‍ എസ് എസിന് പരോക്ഷമായ പങ്ക് അത്നകത്തുണ്ട് എന്നതാണ് സത്യം.ആര്‍ എസ് എസ് എന്ന സംഘടനയെ എല്ലാവരും വിട്ട് നിന്ന് വീക്ഷിക്കുന്നതിനുള്ള കാരണവും ഇത് തന്നെയാണ്. കാരണം പുറത്ത് കാണിക്കാത്ത പല നിഗൂഡതകളും അതിനകത്തുണ്ട്. നാനാ ജാതി മതസ്ഥരും ആശ്രമ മ്യഗങ്ങളെ പോലെ ജീവിക്കുന്ന ഈ ഇന്ത്യയില്‍. ഹിന്ദു രാജ്യം എന്ന സങ്കല്പം തന്നെ അസാധ്യവും അശാസ്ത്രീയവുമാണ്. ആശയപരമായ രീതിയിലൂടെ അത് ഒരിക്കലും സാധ്ക്കില്ലെന്ന് ആര്‍ എസ് എസ് അടക്കമുള്ളവര്‍ക്ക് അറിയാം. അതിനാല്‍ ‘നമ്മള്‍’ അല്പം സായുധമായിരിക്കണം എന്ന് എന്റെ ഒരു സുഹ്യത്ത് പറഞ്ഞത്. അങ്ങനെ നോക്കുമ്പോള്‍ കെരളത്തിലും കേരളത്തിന് പുറത്തും ഒട്ടുമിക്ക അക്രമ സംഭവങ്ങളിലും, സാമുദായിക സംഘര്‍ഷങ്ങളിലും ആര്‍ എസ് എസിന് പങ്കുള്ളതായി കാണാം. പക്ഷെ ഇവര്‍ ഒന്ന് മനസ്സിലാക്കേണ്ടത്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്മാകണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വലിയ കൂട്ടം ജനങ്ങള്‍ ഈ ഇന്ത്യയിലുണ്ട്. അവരെ കൂടി വക വരുത്തിയിട്ടെ നിങ്ങള്‍ ആര്‍ എസ് എസിന് ഇന്ത്യ ഹിന്ദുക്കളുടെത് മാത്രമാക്കാന്‍ പറ്റൂ.

    ഇതും കൂടി....

    “നുണകള്‍ ആയിരം തവണ ആവര്‍ത്തിച്ച് പ്രചരിപ്പിച്ചാല്‍ അതു സത്യമാണെന്നു വിശ്വസിക്കാന്‍ ചിലരെങ്കിലും കാണും.
    സംഘ്പരിവാര്‍ തുടക്കം മുതലേ ചെയ്തുപോരുന്നതും അവരുടെ 'ദൈവങ്ങള്‍' അവരെ പടിപ്പിച്ചുകൊണ്ടിരിക്കുന്നതും അതാണ്.

    ദയവുചെയ്ത് RSS ഉം അനുബന്ധ സംഘടനകളും പ്രചരിപ്പിക്കുന്നതുമാണ് ഹിന്ദുമതമെന്നു ന്യുനപക്ഷങ്ങള്‍ തെറ്റിദ്ധരിക്കരുത്. അവര്‍ ഹിന്ദുക്കളല്ല. 'ഹിന്ദുത്വ'രാണ്. അതാകട്ടെ ലോകത്തുവച്ച് ഏറ്റവും ഭീകര മതവും.“

    മറുപടിഇല്ലാതാക്കൂ
  39. വായിച്ചതിന് ശേഷം , റോഡിലൂടെ പ്രകടനം നടത്തുന്ന ഈ സ്വയം സേവകരെ ഓര്‍ത്തപ്പോള്‍ ഒരു തരം നിര്‍വികാരതയാണ് തോന്നുന്നത്. ഇത്തരം ഏത് സംഘടനയും അംഗങ്ങളെ ബ്രെയിന്‍ വാഷ് ചെയ്യുന്നു എന്നതാണ് സത്യം.

    മറുപടിഇല്ലാതാക്കൂ
  40. ഇവിടെ കമന്റുകളിട്ട സ്വയം സേവകരായ പ്രവീണ്‍,സത, പാക്കരന്‍ എന്നിവരൊക്കെ ആര്‍ എസ് എസ് വിട്ട്. ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ട മസ്തിഷ്ഹ്കം. കഴ്കി വ്യത്തിയാക്കി യഥാര്‍ത്ത ഹിന്ദുവായി പുറത്ത് വരണം എന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. കാരണം അന്യ മതക്കകരനെ സംശയക്കണ്ണോടെ നോക്കാന്‍ ഏതായാലും ഒരു ഹിന്ദുവായ എനിക്ക് കഴിയില്ല.നിങ്ങള്‍ക്കും അതിന് നിശ്കളങ്കമായി കഴിയില്ല എന്നറിയാം. നിങ്ങള്‍ക്ക് വിഷം ഉപദേശിച്ച് തരാന്‍ നിങ്ങള്‍ക്ക് മുകളിലുള്ളവര്‍ക്ക് താല്പര്യങ്ങള്‍ ഉണ്ടായിരിക്കാം. അതിന് നിങ്ങള്‍ എന്തിന് ബലിയാടാകണം. ഹിന്ദു ഒറ്റപ്പെടുന്നു എന്നൊക്ക്കെയുള്ള പ്രചാരണം തന്നെ ഒരു തരം മസ്തിഷ്ക പ്രക്ഷാളനത്തിന്റെ ഫലമാണ്. ഹിന്ദുസ്ഥാനില്‍ ജനിച്ചവരെല്ലാം ‘ഹിന്ദു’ വാണ്. ഇനിയൂം മറ്റുള്ളവരെ ഉപദ്രവിച്ചിട്ട് അത് ഉണ്ടാക്കിയെടുക്കേണ്ട്റ്റതില്ല. വരൂ നമുക്ക് ഒന്നിച്ച് അണി നിരക്കാം. ജാതിയും, മതവും പരിഗണിക്കാതെ ഒന്നായ് അണിനിരക്കാം. ജയ് ഹിന്ദ്

    മറുപടിഇല്ലാതാക്കൂ
  41. അറിഞ്ഞതിനേക്കാള്‍ ഭീകരം ഈ ദിനേശണ്റ്റെ സ്വന്തം അനുഭവങ്ങള്‍....... ഭഗല്‍പൂരില്‍, മുംബൈയില്‍, ഗുജറാത്തില്‍ ഒക്കെ ഉണ്ടായ ഭീകരമായ ദ്രിശ്യങ്ങള്‍ നമ്മള്‍ പത്രതാളൂകളീലൂടെ കണ്ടതാണൂ. പക്ഷേ, അതിനെയൊക്കെ 'മുടന്തന്‍ ന്യായങ്ങള്‍' എഴുന്നള്ളിച്ച്‌ നിസ്സാരവല്‍ക്കരിക്കാനായിരുന്നു സംഘികളൂടെയും അവര്‍ക്കുവേണ്ടി ഓചാനിക്കുന്നവരുടെയും നിലപാട്‌. ഇത്തരം കാര്യങ്ങള്‍ ആരു പറയുന്നോ അവരോ പ്രത്യാകം ടാര്‍ജറ്റ്‌ ചെയ്ത്‌ കിട്ടുന്ന എല്ലാ വടികള്‍കൊണ്ടും അടിക്കുക എന്നൊരു തന്ത്രവും ഈ സാംഘികള്‍ ഈയിടെ പയറ്റുന്നുണ്ട്‌. അതിണ്റ്റെ ശക്തമായ ഇരയാണു കെ ഇ എന്‍. അദ്ദേഹം പു. ക. സയുടെ പ്രവര്‍ത്തകരുടെ കൂടെ ഗുജറാത്ത്‌ സന്ദര്‍ശിച്ച്‌ അവിടത്തെ ഭീകരത ബോധ്യപെട്ടതിണ്റ്റെ അടിസ്ഥാനത്തിലായിരുന്നു സാംഘികള്‍ക്കെതിരില്‍ പേന ചലിപ്പിച്ചത്‌. ഫലമോ, ഇത്‌ തിരിച്ചറിഞ്ഞ സാംഘികള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. അതിണ്റ്റെ ഫലമായി സാംഘികള്‍ അല്ലാത്തവര്‍ പോലും തികച്ചും നാസ്തികനായ കെ ഇ എനിനെ തെറ്റിദ്ദരിച്ചു അല്ലെങ്കില്‍ തെറ്റിദ്ദരിപ്പിക്കുന്നതില്‍ സംഘികള്‍ വിജയിച്ചു. എന്തായാലും ദിനേശന്‍ തണ്റ്റെ അനുഭവങ്ങള്‍ വള്ളീ പുള്ളി വിടാതെ പറഞ്ഞതൊന്നും തെറ്റാണെന്ന് ഒരു സാംഘിയും ഇതുവരെ പറഞ്ഞില്ലെന്ന് ശ്രദ്ദേയമാണൂ. പകരം ശ്ളോകത്തില്‍ പിഴവു പറ്റി, ഫോട്ടോ കിട്ടില്ല എന്നൊക്കെ പറഞ്ഞ്‌ 'തടി' രക്ഷപെടുത്താനാണു ശ്രമിച്ചത്‌. ഫോട്ടോ പോലും എടുക്കാന്‍ സമ്മതിക്കാത്തത്രെ രഹസ്യവും ഭീകരവുമാണു ക്യാബ്ബ്‌ എന്നര്‍ത്ഥം. ഇതൊക്കെ മറച്ചുവെക്കാനും ആരെങ്കിലും കണ്ടു പിടിക്കുമോ എന്നുള്ള ഭയം കാരണവുമായിരിക്കും എപ്പോഴും ഒരു 'ഭീകര' 'തീവ്രവാദ' അന്തരീക്ഷം സ്രിഷ്ടിച്ച്‌ ജനങ്ങളുടെ ശ്രദ്ദ 'ഇല്ലാത്ത ഒന്നിണ്റ്റെ' പിറകേ ഓടിക്കുന്നത്‌. കഷ്ടം ഇവരെകൊണ്ട്‌ ഭാരതം എന്താ ചെയ്ക?!

    മറുപടിഇല്ലാതാക്കൂ
  42. .എന്തിനാണ് RSS പ്രവര്‍ത്തകര്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുനത്. ജീവിതതെത കുറച്ച് പറഞാല്‍ ചൂടാനിവിരല്‍ കടലില്‍ മുക്കി എടുത്താല്‍ ഉറ്റുനന വള്ളം , അത്രേയുള്ളൂ ഇവിടത്തെ ജീവിതം. കൂടുതത്ല്‍ ഇസ്‌ലാമി കുറിച്ച പരിചപെടുക.

    www.fridayspeech.com
    www.jihkerala.org

    The First Life as an Examination

    So, Islam looks at the first life as an examination of man. The death stage is similar to a rest period after the test, i. e. after the first life. The Day of Judgment is similar to the day of announcing the results of the examinees. The second life is the time when each examinee enjoys or suffers from the outcome of his behavior during the test period.

    In Islam, the line of life is clear, simple, and logical: the first life, death, the Day of Judgment, and then the second life. With this clear line of life, the Muslim has a clear purpose in life. The Muslim knows he is created by Allah. Muslims know they are going to spend some years in this first life, during which they have to obey God, because God will question them and hold them responsible for their public or private deeds, because Allah knows about all the deeds of all people. The Muslim knows that his deeds in the first life will determine the type of second life they will live in. The Muslim knows that this first life is a very short one, one hundred years, more or less, whereas the second life is an eternal one.

    മറുപടിഇല്ലാതാക്കൂ
  43. The Eternity of the Second Life


    The concept of the eternity of the second life has a tremendous effect on a Muslims during their first life, because Muslims believe that their first life determines the shape of their second life. In addition, this determines the shape of their second life and this determination will be through the Judgment of Allah, the All just and Almighty.

    With this belief in the second life and the Day of Judgment, the Muslim's life becomes purposeful and meaningful. Moreover, the Muslim's standing purpose is to go to Paradise in the second life.

    In other words, the Muslim's permanent purpose is to obey Allah, to submit to Allah, to carry out His orders, and to keep in continues contact with Him through prayers (five times a day), through fasting (one month a year), through charity (as often as possible), and through pilgrimage (once in one's life).

    മറുപടിഇല്ലാതാക്കൂ
  44. ദളിതുകളെ സംരംക്ഷിക്കാനാവശ്യമായ നിയമങ്ങളെല്ലാം ഇന്ന് ഇന്ത്യയിലുണ്ട്. അവരെ ജാതിപ്പേര് വിളിച്ചാല്‍പ്പോലും തക്കശിക്ഷ കിട്ടും. സവര്‍ണരെ ജാതിപ്പേരിനൊപ്പം വിളിപ്പേര് കൂടി ചേര്‍ത്ത് ആക്ഷേപിച്ചാലോ? ഒരു കുഴപ്പവുമില്ല. ദളിതുകളുടെ രക്ഷയ്ക്ക് നിയമസഹായം കൂടിയുള്ളപ്പോള്‍ നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് എഴുതിക്കൂട്ടുന്നത്. പണ്ട് അവര്‍ണവിഭാഗത്തിന് വേണ്ടി വാദിച്ച സ്വന്തം സമുദായത്തില്‍ പട നടത്തിയ സവര്‍ണരുടെ തലമുറ ഇന്നാരായി? മനോജ്കുമാര്‍ എന്ന പേരില്‍ അവതരിച്ച് അഭിപ്രായം പറയേണ്ട ആശയദാരിദ്ര്യത്തിലേക്ക് ഈ ഛിദ്രശക്തികള്‍ അധഃപതിച്ചെന്ന് സ്വയം ബോധ്യപ്പെട്ടതിലും സന്തോഷം.

    എഴുത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ചവരെ മുഴുവന്‍ സംഘപരിവാറാക്കി. നിങ്ങളുടെ എഴുത്ത് വായിച്ചാല്‍ മാവോയിസ്റ്റാണെന്നും 'മാനവികനിലപാടുകളിലൂടെ' പോസ്റ്റര്‍ ഫ്രണ്ട് + DHRM അവിശുദ്ധബന്ധത്തിന് വഴിയൊരുക്കുകയാണെന്നും എല്ലാവര്‍ക്കും അറിയാം.

    നേരത്തെയിട്ട കമന്‍റ് നീക്കിയാലൊന്നും അതാരും അറിയാതിരിക്കും എന്ന് വിചാരിക്കരുത്.

    മറുപടിഇല്ലാതാക്കൂ
  45. സവര്‍ണരെ ജാതിപ്പേരിനൊപ്പം വിളിപ്പേര് കൂടി ചേര്‍ത്ത് ആക്ഷേപിച്ചാലോ?
    Happy !!.. re emergence of 'Menon','Pillai','Nambiar' as surnames could be a pointer to that.

    see the article bellow , and pause a bit before branding some one 'Maoist':
    "ദളിതര്‍ക്ക് രാജഭരണകാലത്ത് കിട്ടിയ നീതിപോലും കിട്ടാത്ത അവസ്ഥയാണ് ഇന്ന്.ഇത് ദളിതതീവ്രവാദം വളര്‍ത്താന്‍ സഹായകരമാകും...."

    From : അയ്യങ്കാളി സാമൂഹ്യവിപ്ലവകാരി- പി രാമഭന്ദ്രന്‍
    Link :
    "http://www.mathrubhumi.com/kannur/news/486102-local_news-Kannur-കണ്ണൂര്‍.html"

    മറുപടിഇല്ലാതാക്കൂ
  46. മി.ബിലീവ്

    സാറിന്റെ മുന്‍ കൂര്‍ അനുമതി വേണോ ഈ ബ്ലോഗില്‍ കമന്റിടണമെങ്കില്‍. എന്റെ ഐഡന്റിറ്റി ഞാന്‍ വെളിപ്പെടുത്താം. താങ്കള്‍ അങ്ങനെ ചെയ്യുമോ ? സുഹ്യത്തെ ആദ്യം താങ്കള്‍ ചെയ്യുന്ന കാര്യം ശരിയാണെന്ന് ഉറപ്പിക്ക് എന്നിട്ട് മതി ബാക്കിയുള്ളവരെ കുറ്റപ്പെടുത്തുന്നത്. ഞാന്‍ ഇട്ട കമന്റില്‍ ബിലീവിന് ഇഷ്ടപ്പെടാത്തതെന്താണാവോ.ഇതാണോ ബൂലോകം. കഷ്ടം തന്നെ.

    മറുപടിഇല്ലാതാക്കൂ
  47. assalamu alaikum to all.may peace and blessing to all.we muslims,christians ,hindus all are sons of adam.we all should unite.ellavarkum dhaivathinte shaanthiyum samaadhanavum undavatte.nammal ella mathakkaarum onnikkanam.binnipp vannaal shathrukkal namme keezhpeduthum.nammal news il vaayikkunnath nammude naatil randu neethi yundennaanu.ingane poyaal oru paad bheekaravaathikal undaavum.abdul naasser madani dhalithanum muslimkalkum vendi vaadhichu.adhehathe ompath ara varsham jaililittu.ippol pinneyum pidichu.bheekaravaadhiyaanathre.

    മറുപടിഇല്ലാതാക്കൂ
  48. RSS ആളെ കൂട്ടുന്നത് എങ്ങനെയാ. ആദ്യം ഒരു കൃത്രിമ ശത്രുവിനെ ഉണ്ടാക്കും . എന്നിട്ട ആ ശത്രുവിനെ കുറിച്ച് ഇല്ലാത്ത കഥകള്‍ പറഞ്ഞു മനസ്സില്‍ ഭയമുണ്ടാക്കും. നമ്മള്‍ സുരക്ഷിതരല്ല എന്നൊരു അരക്ഷിതാവസ്ഥ യില്‍ നിന്ന് ശത്രുവിനെതിരില്‍ തിരിയാന്‍ പ്രേരനയുണ്ടാക്കുന്നു. അസത്യതിലൂടെ ഉണ്ടാക്കി അസത്യത്തിനു വേണ്ടി യത്നിക്കുന്ന ഒരു ഭീകര ക്രിമിനല്‍ പ്രസ്ഥാനം .അതാണ്‌ RSS

    മറുപടിഇല്ലാതാക്കൂ
  49. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  50. @ beLIEve,

    >>"സവര്‍ണരെ ജാതിപ്പേരിനൊപ്പം വിളിപ്പേര് കൂടി ചേര്‍ത്ത് ആക്ഷേപിച്ചാലോ?"<<
    ഇയാളേതു കോത്താഴത്താണു താമസിക്കുന്നത് ? സവര്‍ണന്റെ വിളിപ്പേരിനൊപ്പം ജാതിപ്പേരു ചേര്‍ക്കുന്നത് അവര്‍ തന്നെയല്ലേ ? ജാതിപ്പേരെന്ന വാല്‍ അഭിമാനത്തിന്റെ ചിഹ്നമാകുമ്പോള്‍ അതെങ്ങനെ ആക്ഷേപമാകും കുവേ ? ഒരു ബോധവുമില്ലാത്ത കുറേ മൈഗുണന്മാര്‍ കമന്റുകളിടാന്‍ ഇറങ്ങിയിരിക്കുകയാണ് ! പോയി കുറത്തു സാമൂഹികപാഠം പടിക്കടോ മൈഗുണാ...

    മറുപടിഇല്ലാതാക്കൂ
  51. beLIEve,സാറെന്തറിഞ്ഞിട്ടാ.DHRM പ്രവർത്തകർ അവരുടെ പ്രസിദ്ധീകരണമായ്സ്വതന്ത്ര നാട്ടു വിശേഷം’‘എന്ന വാരിക പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് പൂയപ്പള്ളി പോലീസ് കേസ്സെടുത്തു.അതിന്റെ ശിഷ ഒരു ദിവസം തടവ്.അതിനു പറഞ്ഞ ഞ്യായം.ഉയർന്ന ജാതികളെ ജാതിപറഞ്ഞ് ആക്ഷേപിച്ചു എന്നും.
    മജിസ്റ്റ്രേട്ടിനെതിരെ കേസ്സു കൊടുത്തുവെന്ന് DHRM നേതാവ്,.
    നോക്കണേ..

    മറുപടിഇല്ലാതാക്കൂ
  52. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  53. വായിച്ചടുതോളം ഒരു കാര്യം മനസ്സിലായി... ഇത് ഏതോ ഒരു NDF കാരന്റെ തലയില്‍ ഉദിച്ച ഐഡിയ ആണെന്ന്.... തീവ്രവാദികളുടെ നക്കാപിച്ചയും വാങ്ങി ഏതോ ഒരുത്തന്‍ നടത്തിയ
    പുലമ്പലുകള്‍.... കഷ്ടം.....
    ഓഓ.... ഇത് തീവ്രവാദത്തിന്റെ ഒരു പുതിയ രൂപമല്ലേ...
    love ജിഹാദ് പോലെ മറ്റൊരെണ്ണം....
    ഹിന്ദുക്കളെ തമ്മിലടിപ്പിക്കാന്‍ ndf രൂപം കൊടുത്ത സംഘടനയാണല്ലോ DHRM...............

    മറുപടിഇല്ലാതാക്കൂ
  54. @ aRu.NSS,

    അല്ലയോ അരുണ്‍നായനെ, വേറെ നിവര്‍ത്തിയില്ലാഞ്ഞിട്ടല്ലേ നക്കാപ്പിച്ച വാങ്ങി ഇസ്ലാമിന്റെ കൂടെ ഭീകരപ്രവര്‍ത്തനത്തിനിറങ്ങിയിരിക്കുന്നത്. നക്കാപ്പിച്ചയ്ക്കു പകരം കനത്ത തോതില്‍ വല്ലതും തടയുമെങ്കില്‍ സംഘപരിവാറിന്റെ ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ തയ്യാറാണ്, പക്ഷെ സവര്‍ണരെ മാത്രമേ പങ്കെടുപ്പിക്കൂ എന്നറിയുന്നു, ശരിയാണോ ?!

    മറുപടിഇല്ലാതാക്കൂ
  55. അയ്യോ.... നമ്മള്‍ പാവങ്ങലാന്നേ..... നമുക്ക് പാകിസ്താനില്‍ അച്ചടിച്ച നോട്ടുകളും, വിദേശ ഫണ്ടുകളും ഒന്നുമില്ലേ നിസ്സഹായോ..... പാവങ്ങള്‍ ഉള്ളതും കൊണ്ട് ജീവിച്ചു പോകുന്നവരാനേ.....

    മറുപടിഇല്ലാതാക്കൂ
  56. അപ്പോള്‍ അങ്ങിനെയാകട്ടെ അരുണ്‍ നായന്‍!

    (പാക്കിസ്ഥാനില്‍ നിന്നും നോട്ടുകളും വിദേശഫണ്ടും വന്നിറങ്ങുമ്പോള്‍ കൈയോടെ പിടികൂടാന്‍ വയ്യേ നമ്മുടെ സര്‍ക്കാരിന് ?!കോണ്‍ഗ്രസ്സായാലും ബിജെപ്പിയായാലും ഭരണം എപ്പോഴും സവര്‍ണന്റെ കൈയ്യില്‍ തന്നെയല്ലേ ? അതെങ്ങനെ, കള്ളനോട്ടു വന്നിറങ്ങുമ്പോള്‍ അതിന്റെ കൈക്കൂലിയും വാങ്ങി മിണ്ടാതിരിക്കും സവര്‍ണന്മാര്‍!!ഇന്ത്യയെ ഇതുവരെ ഒറ്റുകൊടുത്ത് ചാരപ്പണി ചെയ്തവരെല്ലാം സവര്‍ണന്മാരായിരുന്നല്ലോ ? കൂട്ടിക്കൊടുപ്പ് പരിപാടി എന്നും ബ്രാഹ്മണിസത്തിന്റെ മുഖമുദ്രയായിരുന്നു, പിന്നെ രാജ്യസ്നേഹത്തിന്റെ പേരില്‍ മറ്റുള്ളവന്റെ മേലൊരു മെക്കിട്ടുകേറ്റവും !).

    മറുപടിഇല്ലാതാക്കൂ
  57. കൂട്ടി കൊടുക്കാന്‍ ആളുള്ളപ്പോള്‍ അത് എടുക്കുന്നതാണോ കുഴപ്പം.. ശരിക്കും ഒന്ന് ആലോചിച്ചു നോക്ക്.... ആരാ കൂട്ടിക്കൊടുക്കുന്നതെന്ന്.........

    മറുപടിഇല്ലാതാക്കൂ
  58. Jai Bheem


    Only DHRM kind of movement can make some changes to dalits .

    Best Wishes to DHRM brothers..



    ജയ് ഭീം .
    ജയ് വിശ്വഗുരു നാരായണ ഗുരു
    ജയ് മഹാത്മാ അയ്യങ്കാളി
    ജയ് സ്വദേശാഭിമാനി വക്കം മൌലവി
    ജയ് പാമ്പാടി ജോണ്‍ ജോസഫ്‌

    മറുപടിഇല്ലാതാക്കൂ
  59. ആചാരാനുഷ്ഠാനങ്ങളുടെയും ദിവ്യത്ഭുതങ്ങളുടെയും തലത്തില്‍ നിലനില്‍ക്കുന്ന ഹിന്ദുമതത്തിലേക്ക് പെട്ടെന്നു തന്നെ അന്ധവിശ്വാസങ്ങളെ കടത്തിക്കൊണ്ടുവരാനും പ്രതിഷ്ടിക്കാനും എളുപ്പമാണ്. ഇതു സംബന്ധിച്ച് ഞാനിട്ട പോസ്റ്റിന്റെ ലിങ്ക് വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!! ഇവിടെ കൊടുക്കുന്നു

    മറുപടിഇല്ലാതാക്കൂ
  60. നിസ്സഹായന്‍ പറഞ്ഞു...
    @ aRu.NSS,

    അല്ലയോ അരുണ്‍നായനെ, വേറെ നിവര്‍ത്തിയില്ലാഞ്ഞിട്ടല്ലേ നക്കാപ്പിച്ച വാങ്ങി ഇസ്ലാമിന്റെ കൂടെ ഭീകരപ്രവര്‍ത്തനത്തിനിറങ്ങിയിരിക്കുന്നത്. നക്കാപ്പിച്ചയ്ക്കു പകരം കനത്ത തോതില്‍ വല്ലതും തടയുമെങ്കില്‍ സംഘപരിവാറിന്റെ ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ തയ്യാറാണ്, പക്ഷെ സവര്‍ണരെ മാത്രമേ പങ്കെടുപ്പിക്കൂ എന്നറിയുന്നു, ശരിയാണോ ?!

    2010, സെപ്റ്റംബര്‍ 24 5:01 വൈകുന്നേരം


    ----------------------------------



    എടോ നിസ്സഹായോ... കൂവേ.... കൂതരെ....
    താനെന്താ പറ വെടിയോ??? കനത്ത തോതില്‍ കിട്ടുന്നിടത്തേക്ക് പോകാന്‍??
    തന്റെയൊക്കെ തനി നിറമല്ലേ ഇതിലൂടെ പുറത്തു വന്നിരിക്കുന്നെ??/
    പണം തന്നാല്‍ താനൊക്കെ എന്ത് തരംതാണ പണിയും കാണിക്കും....

    മറുപടിഇല്ലാതാക്കൂ
  61. @ ideaworks,

    നിനക്കൊന്നും വേറെ പണിയൊന്നുമില്ലേ ?ഒരു വാചകം വായിച്ചാല്‍ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിവില്ലാത്ത കഴുതേ കള്ള ഐഡിയുണ്ടാക്കി തെറിപറയാന്‍ ഇറങ്ങിയിരിക്കുന്ന നട്ടെല്ലില്ലാത്ത നിന്നോടൊക്കെ എന്തു പറയാന്‍ !!!

    മറുപടിഇല്ലാതാക്കൂ
  62. കള്ള ഐഡി ആണെന്ന് താനെന്താ ഗണിച്ചു നോക്കിയോ????
    ഇത് വായിച്ചാല്‍ വേറെ എന്ത് അര്‍ത്ഥമാ മനസ്സിലക്കേണ്ടേ?? കോവര്‍കഴുതേ??

    മറുപടിഇല്ലാതാക്കൂ
  63. വായിച്ചു.കമന്റുകള്‍ വായിച്ചപ്പോള്‍ ചിരിയോടപ്പം സഹതാപവും തോന്നി

    മറുപടിഇല്ലാതാക്കൂ

ആര്‍ക്കും മനസ്സിലുള്ളത് തുറന്നു പറയാം